മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന കുറുവ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ സിപിഎം കോട്ട തകര്‍ത്ത് ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു.
ബിജെപി കുറുവ പഞ്ചായത്ത് കമ്മറ്റി മുന്‍ പ്രസിഡന്റായ ജനാര്‍ദ്ദനനാണ് സിപിഎം സ്ഥാനാര്‍ത്ഥി തോട്ടചോല രവീന്ദ്രനെ ശക്തമായ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. ബിജെപി സ്വതന്ത്രസ്ഥാനാര്‍ത്ഥി മഠത്തില്‍ ജനാര്‍ദ്ദനനും സിപിഎം സ്ഥാനാര്‍ത്ഥിയായ രവീന്ദ്രനും വോട്ടെടുപ്പില്‍ തുല്യവോട്ടുകളാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് ജനാര്ദ്ദനന് വിജയിച്ചത്. യഥാക്രമം രണ്ട് സ്ഥാ നാര്ത്ഥികള്ക്കും 470 വോട്ടുവീതമാണ് ലഭിച്ചത്. ലീഗ് സ്ഥാനാര് ത്ഥിക്ക് 94 വോട്ടാണ് ലഭിച്ചത്.
നിലവില്‍ ബിജെപി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അംഗമാണ് ജനാര്ദ്ദനന്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബി ജെപി സ്ഥാനാര് ത്ഥിയായി മത്സരിച്ചിട്ടുണ്ട്. കുറുവ പഞ്ചായത്ത് നിലവില്‍ വന്ന ശേഷം സിപിഎം – ലീഗ് കുത്തകയായിരുന്ന വാര്‍ഡില്‍ ശക്തമായ മത്സരം കാഴ്ചവെച്ചാണ് ജനാര്ദ്ദനന് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയില്‍ അഞ്ച് വാര്‍ഡുക ളിലേക്കാണ് ഉപതെരഞ്ഞുടപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: