Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രാഹ്മണിപ്പാട്ടിന്റെ ധന്യതയില്‍ ഒരമ്മ

Janmabhumi Online by Janmabhumi Online
Jan 17, 2014, 07:31 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

പ്രായം 93 കഴിഞ്ഞിട്ടും നാലുതലമുറ പിന്നിട്ട ഒരാചാരം സ്വന്തം നെഞ്ചിലേറ്റി നടക്കുകയാണ്‌ പള്ളുരുത്തി മുല്ലോത്ത്കാട്‌ മഠത്തില്‍ രുഗ്മിണിബ്രാഹ്മണിയമ്മ. പള്ളുരുത്തി അഴകിയകാവില്‍ മകരം 1-ന്‌ ആരംഭിച്ച പാട്ടുതാലപ്പൊലിക്ക്‌ 22 ദിനവും ഉച്ചപൂജയ്‌ക്കുശേഷവും അത്താഴപൂജയ്‌ക്കുശേഷവും മുറതെറ്റാതെ താളവും ഒഴുക്കും തെറ്റാതെ രുഗ്മിണിയമ്മ ബ്രഹ്മണിപ്പാട്ട്‌ പാടിക്കൊണ്ടേയിരിക്കുന്നു.

ഇതൊരു ജീവിത വ്രതമാണ്‌, 93 പിന്നിട്ടതിന്റെ ക്ഷീണമോ, വല്ലായ്മയോ ബ്രാഹ്മണി അമ്മയ്‌ക്കില്ല. അഴകിയകാവ്‌ ഭഗവതിയോടുള്ള അചഞ്ചലമായ ഭക്തി മാത്രമാണ്‌ ഈ അമ്മയ്‌ക്ക്‌. ഒമ്പത്‌ വയസില്‍ മുത്തശ്ശിയോടൊപ്പം പാടാന്‍ ക്ഷേത്രത്തിലെത്തുമായിരുന്നത്‌ രുഗ്മിണി അമ്മ ഓര്‍ക്കുന്നു. ഭദ്രകാളിയുടെ സ്തുതി കിണ്ണത്തില്‍ പേനാക്കത്തിക്കൊണ്ട്‌ അമ്മ പാടിത്തുടങ്ങി… ധരണികുലുങ്ങി, ജലധികലങ്ങി, കുലശൈലങ്ങളശേഷമുലഞ്ഞു. ദ്വിഗ്വര പംക്തികളൊന്നു കുലുങ്ങി.
കൈലാസാചലമൊന്നു വിറച്ചു. ഗിരിമകളരനുടെ അരികിലുറച്ചു… അമ്മയുടെ പാട്ട്‌ കണ്ഠത്തില്‍ നിന്നുയര്‍ന്നപ്പോള്‍ ഭക്തരും താളം പിടിക്കാന്‍ തുടങ്ങി. ഭദ്രകാളിയുടെ ജനനം മുതല്‍ ദാരികാ നിഗ്രഹം വരെയുള്ള ഭാഗങ്ങളാണ്‌ ഇവിടെ പാടി വരുന്നത്‌. ഏതാണ്ട്‌ നാനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മുതലാണ്‌ അഴകിയകാവ്‌ ഭഗവതിക്ഷേത്രത്തില്‍ ബ്രാഹ്മണിപ്പാട്ട്‌ പാട്‌ തുടങ്ങിയത്‌. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ തന്നെ വര്‍ഷം തോറും മാറ്റമില്ലാതെ അനുഷ്ഠാനങ്ങളോടെ നടത്തുന്ന ആചാരമാണ്‌ ബ്രാഹ്മണിപ്പാട്ടുകള്‍. അഴകിയകാവ്‌ ക്ഷേത്രത്തില്‍ ബ്രാഹ്മിണിപ്പാട്ടുകള്‍ പാടാനുള്ള അവകാശം പള്ളുരുത്തി നമ്പ്യാര്‍മഠം തറവാട്ടിലെ സ്ത്രീകള്‍ക്കാണ്‌. അവിടത്തെ നാലാം തലമുറയില്‍പ്പെട്ടതാണ്‌ രുഗ്മിണിയമ്മ.

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ പലയിടത്തും ബ്രാഹ്മണിപ്പാട്ടുകള്‍ നടക്കുന്നുണ്ട്‌. പലയിടങ്ങളിലും തലമുറകള്‍ കൈമാറിവരുന്ന ഈ സല്‍കര്‍മ്മം പകരക്കാരില്ലാത്തതിനാല്‍ നിലച്ചു പോയതായി രുഗ്മിണിയമ്മ പറയുന്നു. അഴകിയകാവ്‌ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലിയോടനുബന്ധിച്ച്‌ നടത്തുന്ന ബ്രാഹ്മണിപ്പാട്ടുകള്‍ ഇന്നും മുടക്കം കൂടാതെ നടക്കുന്നതായി രുഗ്മണിയമ്മ പറഞ്ഞു. തനിക്കുശേഷം ഈ ദൗത്യം മകള്‍ ഗിരിജാ ദേവി ഏറ്റെടുക്കുമെന്നും അമ്മ പറഞ്ഞു. ബ്രാഹ്മണിപ്പാട്ടിന്റെ പിന്നില്‍ ചരിത്രവും അതിശയോക്തി നിറഞ്ഞ കഥകളും പറയുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കായി മാത്രം ക്ഷേത്രത്തില്‍ നടത്തുന്ന ഈ ഒരാചാരം ചെറുതായി കാണാന്‍ കഴിയില്ലെന്ന്‌ ബ്രാഹ്മണി അമ്മ പറയുമ്പോഴും തലമുറകള്‍ക്കായി നടത്തുന്ന ഈ ഒരാചാരം ഒരിക്കലും മാറ്റമില്ലാതെ തുടരട്ടേയെന്നാണ്‌ പ്രാര്‍ത്ഥനയെന്നും അമ്മ പറഞ്ഞു. ഈ വാക്കുകളില്‍ ഒരു ഭക്തയുടെ നിര്‍മ്മലമായ വിശ്വാസത്തിന്റെ സ്ഫുരണങ്ങള്‍ കാണാം. 900 വര്‍ഷം പഴക്കമുള്ള അഴകിയകാവ്‌ ഭഗവതീക്ഷേത്രത്തിന്റെ പിന്നിലായി സ്ഥിതിചെയ്യുന്ന ദേവസ്വം കൊട്ടാരത്തിന്റെ പിന്നിലെ മുറിയില്‍ ബ്രാഹ്മണിയമ്മ തിരക്കിലാണ്‌. അമ്മയെ കാണുന്നതിനും അനുഗ്രഹം വാങ്ങുന്നതിനും ഭക്തര്‍ എത്തിക്കൊണ്ടേയിരിക്കുന്നു..

കെ. കെ. റോഷന്‍കുമാര്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

India

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

India

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

Kerala

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

India

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വീണ്ടും നിപ, രോഗം സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

പാകിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി, പാക് വെടിവെപ്പില്‍ 16 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies