ചങ്ങനാശേരി: നമ്പര്‍വണ്‍ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന്റെ ടാങ്ക് നിറഞ്ഞുകവിഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളും യാത്രക്കാരുമാണ് ഈ സ്റ്റാന്‍ഡില്‍ വന്നുപോകുന്നത്. പകര്‍ച്ചവ്യാധികളും മാരക രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യത വളരെ കൂടുതലാണ്.
നഗരത്തിലെ മാലിന്യങ്ങളും ഇവിടെയാണ് നിക്ഷേപിക്കുന്നത്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ പഴവര്ഗ്ഗക്കടകളും അതുപോലെ കോഫിബാര്‍, കൂള്‍ബാര്‍, ബേക്കറികള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. സ്റ്റാന്‍ഡിനുള്ളിലെ മലിനജലത്തിലൂടെയാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കടന്നുപോകുന്നത്. അടിയന്തരമായി കക്കൂസ് മാലിന്യവും മറ്റുമാലിന്യങ്ങളും നീക്കം ചെയ്ത് ഇവിടം വൃത്തിയാക്കിസൂക്ഷിച്ചില്ലെങ്കില് നഗരസഭ ഉപരോധിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുവാന്‍ എബിവിപി നഗര്‍സമിതി തീരുമാനിച്ചു. നഗര്‍ പ്രസിഡന്റ് എസ്.എസ്.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ശിവപ്രസാദ്, മനീഷ് മണിപ്പുഴ, ശിവാ വെങ്കിടേഷ്, അജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: