സൂര്യോപാസന സൂര്യനെ ആരാധിക്കലാണ്, ഒപ്പം മനുഷ്യര്‍ക്കെല്ലാം ജാതി-മത-പ്രായ-ലിംഗഭേദമില്ലാതെ മാനസിക-ശാരീരികാരോഗ്യം നിലനിര്‍ത്താനുള്ള ഉപാധിയും. അതു രോഗശാന്തിക്കുള്ള ഉപായവുമാണ്. സൂര്യോപാസനയുടെ ആചാര്യന് എഴുതുന്നു….
എല്ലാവര്ക്കും എന്റെ വന്ദനം. ഞാന്‍ നിങ്ങളെ നമസ്കരിക്കുകയാണ്. എന്തിന്? നിങ്ങള്‍ എല്ലാവരിലും രാമനും ക്രിസ്തുവും മുഹമ്മദും ആകാനുള്ള ശക്തി ഉറങ്ങിക്കിടക്കുകയാണ്. ഇത്തരം രഹസ്യ ശക്തികളെ എങ്ങനെ പുറത്തുകൊണ്ടുവരാന്‍ കഴിയും. അവ പുറത്തുവന്നാലോ? സച്ചിദാനന്ദമായി. ഈ ജീവിതത്തില്‍ മാത്രമല്ല, മൃത്യുവിനു ശേഷമുള്ള ജീവിതത്തിലും സച്ചിദാനന്ദം അനുഭവിക്കുവാന്‍ കഴിയും. ഈ രഹസ്യ ശക്തികളാണ് സാധാരണ മനുഷ്യനെ അതിമാനുഷന്‍(സൂപ്പര്‍ മാന്‍) ആക്കി മാറ്റുന്നത്. ഇത്തരം ഗൂഢശക്തികള്‍ കുടിയിരിക്കുന്നത് അവന്റെ മസ്തിഷ്കത്തിലാണ്. ആധുനിക വൈദ്യശാസ്ത്രം പറയുന്നത് മനുഷ്യ മസ്തിഷ്കത്തിന്റെ ആറുമുതല്‍ എട്ടുവരെ ശതമാനമേ ജാഗ്രദവസ്ഥയില്‍ ഉള്ളുവെന്നാണ്. ശേഷിച്ച 92 ശതമാനം സുഷുപ്തിയില്‍ ആണ്ടു കിടക്കുകയാണ് എന്നു സാരം. ലോകപ്രശസ്തനായ ഐന്‍സ്റ്റീനുപോലും വെറും 32 ശതമാനമേ ഉപയോഗിക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ തലച്ചോറിലുളള രഹസ്യ ശക്തികളെ എളുപ്പത്തില്‍ പുറത്തുകൊണ്ടുവരാന്‍ കഴിയും.
ഭാരതീയ മതങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കും അര്‍ച്ചനയ്ക്കും ജപത്തിനുമായി അനേകം മന്ത്രങ്ങളുണ്ട്. മന്ത്രമെന്ന് പറഞ്ഞാല്‍ അതൊരു സയിന്റിഫിക് ഫോര്‍മുലയാണ്. ജപിക്കുക എന്നതിനര്‍ത്ഥം മന്ത്രത്തിലെ രഹസ്യങ്ങള്‍-വിജ്ഞാനങ്ങള്‍-കണ്ടുപിടിച്ച് ജീവിതത്തില്‍ അവയെ ഉപയോഗപ്പെടുത്തുക എന്നതാണ്. മഹാമന്ത്രമായ ഗായത്രിക്കകത്ത് അത്തരമൊരു വിജ്ഞാനം അടങ്ങിയിരിക്കുന്നുണ്ട്. ഗായത്രി എന്താണ് പറയുന്നത്? മനുഷ്യന് സൂര്യകിരണങ്ങള്‍ ഏറ്റുവാങ്ങി ശരീരത്തിനകത്തേക്ക് ചെല്ലാന്‍ സമ്മതിക്കണം. ശരീരത്തെ ഒരു സോളേറിയമാക്കി മാറ്റണം. സോളേറിയമെന്നുവെച്ചാല് സൂര്യകിരണങ്ങളുടെ സ്റ്റോറിംഗ് പ്ലേസ്-ഗോഡൗണാണ്. അങ്ങനെ ചെയ്യുമ്പോള്‍ തലച്ചോര്‍ ഊര്‍ജിതമാകും. ആക്ടിവേറ്റ് ആകും. സുഷുപ്താവസ്ഥ ഓരോരോ ശതമാനം കുറഞ്ഞ് നമ്മളിലെ രഹസ്യശക്തികള് ഓട്ടോമാറ്റില്‍ ആയി പുറത്തുവരാന്‍ തടുങ്ങും. നമ്മുടെ മസ്തിഷ്കത്തിന്റെ ശേഷി ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന്റെ എത്രയോ മടങ്ങ് ആണ്.
ഗണിതശാസ്ത്രത്തില്‍-ബീജഗണിതത്തില്‍ പറയുകയാണെങ്കില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ ടു ദ പവര്‍ ഓഫ് സൂപ്പര്‍ കമ്പ്യൂട്ടര്‍. ഈ സൂപ്പര്‍ കമ്പ്യൂട്ടറിന് പ്രവര്‍ത്തിക്കാന്‍ പവര്‍ സപ്ലൈ വേണം. ഈ പവര്‍ സപ്ലൈ ആണ് സൂര്യകിരണങ്ങള്‍. ഇത് ദേഹത്തിനകത്തേക്ക് എങ്ങനെയാണ് പ്രവേശിക്കുന്നത്. രണ്ട് സിദ്ധാന്തങ്ങളെ ആശ്രയിച്ചിട്ടാണ് ഈ പ്രക്രിയ സംഭവിക്കുന്നത്. മഴവില്ല്, ഇന്ദ്രചാപം, മഴവില്ല് മനുഷ്യന്റെ കണ്ണിലാണ്. ആകാശത്തില്‍ ഇല്ല. മഴക്കാലത്ത് നാം കാണുന്നതാണ്. ഇപ്പോള്‍ വേണമെങ്കില്‍ മഴവില്ല് നിങ്ങള്‍ക്ക് ഞാന്‍ കാണിച്ചുതരാം. ഒരു പൈപ്പില്‍ കൂടെ വെള്ളം പുറത്തേക്ക് ശക്തിയായി ചീറ്റിച്ചാല്‍ സൂര്യന് എതിര്‍വശത്തായി മഴവില്ല് ദൃശ്യമാകും. മനുഷ്യന്റെ നേത്രങ്ങളിലാണ് ഏഴുനിറങ്ങള്‍ ഉള്ളത്. വെള്ളത്തുള്ളികളും സൂര്യരശ്മികളും എതിര്‍ദിശയില്‍ വരുമ്പോഴിത് മഴവില്ലിന്റെ പ്രതിബിംബമായി നമ്മള് കാണുന്നു. ഈ ഏഴു നിറങ്ങലും നയനങ്ങളില്‍ ഉള്ളതുകൊണ്ട് അവയ്ക്കു മാത്രമേ സപ്തവര്ണങ്ങളേയും സ്വീകരിക്കുവാന്‍ സാധിക്കൂ. നിറങ്ങളില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ കഴിയില്ല. വീടിന്റെ ജനല്‍ ചില്ലിന് ചുവപ്പു കളര്‍ അടിച്ചാല്‍ ചുവപ്പുനിറം മാത്രമേ അകത്തേക്ക് കടക്കൂ. അപ്പോള്‍ കണ്ണാണ് സൂര്യകിരണങ്ങളെ സ്വീകരിക്കാന്‍ ഏറ്റവും സമര്‍ത്ഥമായ അവയവം. വളരെ സൂക്ഷിച്ചിട്ടാണ് പോകേണ്ടത്. അവ കേടാകരുതല്ലൊ.
(തുടരും)
ഹീരാ രത്തന്‍ മനേക് (പ്രസിദ്ധ സൂര്യോപാസകന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: