ഞാന്‍ മനുഷ്യനോ ദേവനോ അസുരനോ ആണ്, ഞാന്‍ താണ നിലയിലിരിക്കുന്നു, ഉയര്‍ന്ന നിലയിലിരിക്കുന്നു, ഭൂമിയില്‍ പാര്‍ക്കുന്നു, സ്വര്‍ഗ്ഗത്തില്‍ സുഖിക്കുന്നു എന്നെല്ലാം വിചാരിക്കുന്ന മനുഷ്യന്, അപ്പോള്‍ താന്‍ സര്‍വ്വവ്യാപി, കാലം തന്റെ മനസ്സില്‍, താന്‍ കാലത്തിന്നധീനനല്ല, ദിവ്യലോകങ്ങളെല്ലാം തന്റെ ഉള്ളില്‍, താന്‍ ഒരു സ്വര്ഗത്തിലുമല്ല, മനുഷ്യരാല്‍ ചിരപൂജിതന്മാരായ ദേവന്മാരെല്ലാം തന്റെ ഉള്ളില്‍ താന്‍ ഒരു ദേവനിലും ആയിരുന്നില്ലെന്ന് പ്രത്യക്ഷമായി കാണും. ദേവന്മാരെയും അസുരന്മാരെയും താനാണ് സൃഷ്ടിച്ചത്, മനുഷ്യനും മൃഗവും സസ്യവും ശിലയും എല്ലാം തന്റെ സൃഷ്ടി. തന്റെ യഥാര്‍ത്ഥപ്രകൃതി സര്വ്വസ്വര്ഗ്ഗങ്ങളേക്കാള് മേലെ. ഈ ജഗത്തിനേക്കാള്‍ തികവുറ്റത്, അനന്തമായ കാലത്തേക്കാള്‍ അപരിമിതം, സര്‍വ്വവ്യാപിയായ ആകാശത്തേക്കാള്‍ വ്യാപ്തികൂടിയത് എന്ന് സ്വദൃഷ്ടിയില്‍ മറവറ്റു തെളിഞ്ഞുകാണും. അപ്പോഴേ മനുഷ്യന് നിര്‍ഭയനും സ്വതന്ത്രനുമാകൂ, അപ്പോള്‍ ഭ്രമങ്ങള്‍ തീര്‍ന്നു, ക്ലേശങ്ങള്‍ മാഞ്ഞു, ഭയങ്ങള്‍ നീങ്ങി ജനനം ഇല്ലാതായി, അതോടെ മരണവും; ദുഃഖങ്ങള്‍ പറന്നുപോയി, ഒപ്പം സുഖങ്ങളും; ഭൂമി തിരോധാനം ചെയ്തു. കൂടെ സ്വര്‍ഗവും; ദേഹം പോയ്പ്പോയി, ഒരുമിച്ചു മനസ്സും: ആ മനുഷ്യന് ജഗത്താകെ അന്തര്‍ദ്ധാനം ചെയ്തതുപോലെയായി.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: