പരന്മാരെന്നോ, പരിശുദ്ധരെന്നോ, പരലോകമെന്നോ വര്‍ണിക്കുന്നത് മുഴുവന്‍ ദൈവത്തെ മനുഷ്യന് ബന്ധിച്ചും മനുഷ്യനെ ദൈവം ബന്ധിച്ചും ഇരിക്കുന്നു എന്ന് അതാത് അവസ്ഥയെ നോക്കി പേരു പറയുകയാണ്. പൗരന്മാരെന്ന് വരുന്നത് വെറും മനുഷ്യരായി കാണുന്ന കാഴ്ച. പരിശുദ്ധന്മാരാണെന്ന് പറയുന്നത് അതില്‍ നിന്നും നിഷ്കളങ്കരായി ജീവിക്കുന്ന അവസ്ഥ. പരലോകമെന്ന് പറയുന്നത് സ്വയംപ്രകാശത്തിന്റെ അവസ്ഥ. സ്വര്‍ഗമെന്നത് അവരില്‍ക്കൂടി പ്രവര്‍ത്തിക്കുന്ന സന്തോഷം. ദൈവം അവരില്‍ ഉദയം ചെയ്തു അവരെയെല്ലാം നയിക്കുന്ന ശക്തി. സ്വയംപ്രകാശം, ഇതെല്ലാം ഏകോപിച്ചാല്‍ ഈശ്വരന്റെ സ്വയംപ്രകാശമായി വര്‍ധിക്കുന്നു. എന്നാകുന്നു. ഇതുകൊണ്ടത്രേ പരോപകാരാര്‍ത്ഥം ഇദം ശരീരമെന്നും പരോപകാരമേ പുണ്യം പാപമേ പരപീഡനം എന്നും മറ്റുമുള്ള തത്ത്വങ്ങള്‍ എന്നറിഞ്ഞാലും. ഇതുകൊണ്ട് പരോപദ്രവം ഒഴിച്ചു പരോപകാരം ചെയ്യാത്ത യാതൊരു ആത്മാക്കള്‍ക്കും പാപശാന്തിക്ക് ഉപശാന്തിയില്ലെന്ന് തീര്ത്തുപറഞ്ഞുകൊള്ളുന്നു.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: