അടിമയുടെ ആധിക്യം അഥവാ മര്‍ദ്ദനംകൊണ്ട് പുകയാവിയായും കൂരിരുട്ടായും തീര്‍ന്നത് അതേ ആത്മാവ് തന്നെ. ഈ ആത്മാവിന്റെ ആദിയന്തമുള്ള ഏകസ്വരൂപനാണ് നിഷ്കളങ്കസ്വരൂപനായ ജഗദ്ഗുരു. അവന് നിഷ്കളങ്കാത്മാക്കളെ അറിയുന്നു. അവര്‍ അവനെ അറിയുന്നു. അപ്പോള്‍ അവര്‍ അവന്റെ സ്വയം പ്രകാശവും അവന് അവരുടെ ജഗദ്ഗുരുവുമാകുന്നു. ഈ ലോകമാകുന്ന നരകം അവനെ അറിയുന്നില്ല. അവന് ഇതിനെ അറിയുന്നില്ല. അതാണ് അറിവുകേട് എന്നുവരുന്നത്. അതായത് മനുഷ്യജന്മം സ്വീകരിച്ച ആത്മാവ് നിഷ്കളങ്ക സ്ഥാനത്തേക്ക് എത്തിച്ചേരുന്നില്ലെങ്കില്‍ ശരീരം ആത്മാവിനെ അറിയുന്നില്ല. ആത്മാവ് ശരീരത്തെ അറിയുന്നില്ല. എന്നാല്‍ കളങ്കമറ്റു തീര്‍ന്നാല്‍ കളങ്കം ശരീരവും ഈ ലോകവുമാണ്. അത് പ്രളയവും അഗ്നിയുമായിഭവിക്കും. അവിടെ ഭൂമിയില്ല, ശരീരമില്ല, മനുഷ്യജന്മം സ്വീകരിച്ച ആത്മാവില്ല. ആത്മാവാണെങ്കില്‍ ഈശ്വരന്റെ സ്വയംപ്രകാശമായിത്തീര്ന്നു. ശരീരമാണെങ്കില്‍ ഭൂമിയിലേക്ക് ലയിച്ചു. ആകാശമെന്ന അഗ്നി ഭൂമിയില്‍ പതിച്ച് പ്രളയമായും, അഗ്നിയായും, പുകയാവിയായും, കൂരിരുട്ടായും വര്‍ധിച്ച് ആദ്യ നരകമായി ഭവിക്കുന്നു അഥവാ ഭവിക്കും.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: