എരുമേലി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് എരുമേലിയിലെ ഷോപ്പില്‍ വില്‍ക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ പൊതുവിപണിയില്‍ വില്പനയ്ക്ക്. സര്‍ക്കാര്‍ സ്ഥാപനമായ ത്രിവേണി, നന്മ എന്നീ ഷോപ്പുകളില്‍നിന്നും സാധനം വാങ്ങുന്നവര്‍ക്ക് ഒന്ന്, രണ്ട് രൂപ നിരക്കില്‍ നല്കാന് ഉത്തരവുള്ള പ്ലാസ്ററിക് കവറുകളാണ് എരുമേലിയിലെ ഒരു സ്റ്റേഷനറി കടയില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നത്. എരുമേലിയിലെ ലാഭം മാര്‍ക്കറ്റില്‍ സാധനം വാങ്ങുന്നവര്‍ കവര്‍ ചോദിച്ചാല്‍ ഇല്ലെന്നും വേണമെങ്കില്‍ സമീപത്തെ കടയില്‍ നിന്നും വാങ്ങണമെന്നുമാണ് അധികൃതര്‍ പറയുന്നത്.
എരുമേലി ത്രിവേണിയില്‍ കൊടുക്കുന്ന പ്ലാസ്റ്റിക് കവറും സ്റ്റേഷനറി കടയില്‍ നിന്നും വാങ്ങുന്ന കവറും ഒരുപോലെയാണെന്നാണ് ത്രിവേണി മാനേജര്‍ ജോസ്സി പറഞ്ഞു. എന്നാല്‍ തങ്ങളുടെ കവറുകള്‍ പൊതുവനിപണിയില് വില്ക്കുന്നില്ലെന്നും കടയില്‍ കവര്‍ വില്ക്കുന്നതു മായി യാതൊരു ബന്ധവുമില്ലെന്നും മാനേജര്‍ പറഞ്ഞു.
എന്നാല്‍ ത്രിവേണി അടക്കമുള്ള സര്‍ക്കാര്‍ സപ്ലൈകോ ഷോപ്പുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് സാധനങ്ങള്‍ വാങ്ങി ബില്ലടയ്ക്കാനായെത്തുമ്പോള് കവറില്ലെന്ന് പറയുകയും അമിത വിലക്ക് പുറത്തുപോയി കവര്‍ വാങ്ങാന്‍ അധികൃതര്‍ പറയുന്നതും ദുരൂഹമാണെന്നും നാട്ടുകാര്‍ പറയുന്നു.
പ്രസ്തുത കവറുകള്‍ക്ക് 5, 10 രൂപവരെ സ്റ്റേഷനറിക്കടക്കാര് ഈടാക്കുന്നുണ്ട്. കവറുകളുടെ വിലപ്പമനുസരിച്ച് വ്യത്യസ്തമായ വില ഈടാക്കുവാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് യാതൊരു നിര്‍ദ്ദേശവും ഇല്ലെന്നും ഇവ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ജില്ലാ മാനേജര്‍ ജോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: