കുറവിലങ്ങാട്: കാറില്‍ എത്തിയെ രണ്ട്അംഗസംഘം മദ്യത്തില്‍ മയക്കുമരുന്നു നല്കി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതിനുശേഷം റോഡരികിയില്‍ ഉപേക്ഷിച്ചു. കളത്തുര്‍ പാലകുടിയില്‍ പ്രഭാകരന്(65) ന്റെ രണ്ടരപവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണമാല, രണ്ട്ഗ്രാം തൂക്കംവരുന്ന മോതിരം, മൊബൈല്‍ഫോണ്‍, വാച്ച് എന്നിവകവര്ച്ചചെയ്യപ്പെട്ടത്. സംഭവം സംബദ്ധിച്ച് കുറവിലങ്ങാട് പൊലിസില്‍ പരാതി നല്കി. സംഭവം ഇങ്ങനെ ഞായറാഴ്ച ഉച്ചക്ക് കുറവിലങ്ങാട് സെന്‍ട്രല്‍ കവലയില്‍ നിന്നും വെമ്പള്ളിഭാഗത്തേക്ക് ബസ്കാത്ത് നിന്ന പ്രഭാകരനെ വെള്ളമാരുതികാറില് എത്തിയ രണ്ട്അംഗസംഘം എങ്ങോട്ടാണ് എന്നും, വെമ്പള്ളി ഭാഗത്തേക്ക് ആണെങ്കില്‍ കാറില്‍ കയറുവാനും ആവശ്യപ്പെട്ടത് അനുസരിച്ച് കാര്‍കയറി. 35ഉം, 25ഉം പ്രായംതോന്നിക്കുന്ന രണ്ട് യുവാക്കളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്, വെമ്പള്ളിഭാഗത്തേക്ക് നീങ്ങിയെ കാര്‍ പൊലിസ് സ്റ്റേഷന് സമിപ്പമുള്ള വിദേശമദ്യഷോപ്പില്‍ നിന്ന് മദ്യം വാങ്ങിച്ചെതിനുശേഷം റോഡരികില്‍ വാഹനനിര്ത്തിയിട്ട് അതില്‍ ഇരുന്ന സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ശീതളപാനിയം കലര്‍ത്തി രണ്ട്ഗ്ലാസ് മദ്യം നല്കി ഇതിനുശേഷം ഇറച്ചികറി വാങ്ങുവാന്‍ ഇതേകാറില്‍ തോട്ടുവ ഭാഗത്തുള്ള ഷാപ്പില് എത്തി കറിവാങ്ങിതായി പ്രഭാകരന് ഒര്‍മ്മയുണ്ട്. വൈകുന്നേരം എം.സി.റോഡ് വഴി ജീപ്പില്‍ വെമ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മുത്തമകന് സുരേഷയാണ് കാളികാവ് പള്ളിയ്ക്ക് സമീപമുള്ള കടതിണ്ണയില്‍ അബോധവസ്ഥയില്‍ കിടന്ന പിതാവിനെ കണ്ടത്. തിങ്കളാഴ്ച അബോധാവസ്ഥയില്‍ നിന്ന് ഉണര്‍ന്ന പ്രഭാകരന് കാറിന് കയ്യറ്റികൊണ്ടുപോയ സംഭവം ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് കുറവിലങ്ങാട് പൊലിസില്‍ പരാതിനല്‍കിയത്. സമാനമായ സംഭവം മാസങ്ങള്‍ക്ക് മുമ്പ് ഉഴവൂരിലെ ലോട്ടറി വില്പനക്കാരനായ കൂത്താട്ടുകുളം സ്വദേശിയെ കാറില്‍ കയറ്റികൊണ്ടുപോയി ആഭരണങ്ങളും, പണവും അപഹരിച്ചതിനുശേഷം റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞിട്ടുണ്ട്. കുറവിലങ്ങാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: