പാലാ: മനസ്സില്‍ കളങ്കമുണ്ടായാല്‍ ഭരണാധികാരികള്‍ നാടിനു ബാദ്ധ്യതയാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല അഭിപ്രായപ്പെട്ടു. വഴിവിട്ട ബന്ധങ്ങളിലേക്കും അരുതാത്തതും ചെയ്യാതിരിക്കാനുമുള്ള ധാര്‍മ്മികത വേണം. അതാണ് ശ്രീരാമചന്ദ്രന്റെ മാതൃകയെന്നും അവര്‍ പറഞ്ഞു. കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്ന രാമായണസത്രത്തിന്റെ സമാപനസമ്മേളനത്തില്‍ സത്രസന്ദേശം നല്‍കുകയായിരുന്നു കെ.പി.ശശികല.
ഭാരതത്തിന്റെ സാമൂഹിക വ്യവസ്ഥയുടെ ആധാരം കുടുംബബന്ധമാണ്. ഈ മഹിമ ലോകത്തിന് ഭാരതത്തിന്റെ സംഭാവനയാണ്. രാമായണം അറിയുന്നവര്‍ക്ക് ഈമഹത്വം ബോദ്ധ്യമാകുമെന്ന് അവര്‍ പറഞ്ഞു.
സമ്മേളനം ജ്യോതിസ് മോഹന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് കെ.ആര്.മനോഹരന് അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാര്‍ വലിയരാജ പി.രാമവര്‍മ്മരാജ മുഖ്യാതിഥി ആയിരുന്നു. സൂര്യകാലടിമല സൂര്യന് ജയസൂര്യന്‍ ഭട്ടതിരിക്ക് തന്ത്രരത്നപുരസ്കാരവും തന്ത്രി നരമംഗലത്തില്ലത്ത് ചെറിയ നീലകണ്ഠന് നമ്പൂതിരിക്ക് മാനവരത്ന പുരസ്കാരവും യജ്ഞചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസിന് ശ്രീരാമദാസപുരസ്കാരവും വെങ്ങല്ലൂര്‍ ഇല്ലത്ത് സോമനാഥന് നമ്പൂതിരിക്ക് അര്‍ച്ചക് പുരസ്കാരവും പി.രാമവര്‍മ്മരാജ സമ്മാനിച്ചു. സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.പി.ഗോപാലകൃഷ്ണന്, മാതൃസമിതി ജില്ലാ സെക്രട്ടറി രമണി പി.നായര്‍, താലൂക്ക് ജോയിന്റ് സെക്രട്ടറി വി.പി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: