എസ്.രാജന്
എരുമേലി: വീടിനുചുറ്റും ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കള്‍ കൊണ്ട് വീട്ടമ്മയുടെ കൈകളില്‍ പിറക്കുന്ന കരകൗശല ചിത്രപ്പണികളാണ് ശ്രദ്ധേയമാകുന്നത്. എരുമേലി ആലയില്‍ സുധാകരന്റെ ഭാര്യ സുമയാണ് തന്റെ മനസിലെ ചിത്രപ്പണികള്‍ നെയ്തെടുക്കുന്നത്. ടെലിവിഷനില്‍ കണ്ട ഒരു പരിപാടിയില്‍ നിന്നാണ് കരകൗശര പണികള്‍ക്കുള്ള പ്രചോദനം ഉണ്ടായതെന്നും സുമ പറഞ്ഞു.
തേങ്ങാ, ചകിരി, പ്ലാസ്റ്റിക് കുപ്പികള്‍, എന്നിവ ശേഖരിച്ച് നരസിംഹത്തിന്റെ രൂപവും പൂച്ചെടികളും ആമ തുടങ്ങിയവും വിവിധ കളിപ്പാട്ടങ്ങളും മനോഹരമായി ഉണ്ടാക്കുകയാണ് സുമ. സുമയുടെ ഈ ഉദ്യമത്തില്‍ ഭര്‍ത്താവിന്റെയും മക്കളായ സുബിന്, സുധിന്‍, സൂര്യകിരണ്‍ എന്നിവരുടെയും സഹായവും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അഞ്ചുമാസമായി വീട്ടില്‍ ഒഴിവുവന്ന സമയത്ത് തന്റെ കൈകളില്‍ വിരിഞ്ഞ കരകൗശല ചിത്രപ്പണികള്‍ കാണാന്‍ നാട്ടുകാരും എത്തുന്നുണ്ടെന്ന് സുമ പറയുന്നു.
ഇതിനെല്ലാം പുറമെ ചെറുകിട കുടില്‍ വ്യവസായമായിമാറുന്ന സോപ്പ് പൊടി, അച്ചാര്‍, ലോഷന്‍ എന്നിവയുടെ നിര്‍മ്മാണവും സുമ അടുക്കളയില്‍ തന്നെ ചെയ്തെടുക്കുന്നു. തന്രെ പ്രവര്‍ത്തനം വിജയിച്ചാല്‍ കച്ചവടത്തിന് പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ജോലി ഊര്‍ജ്ജിതപ്പെടുത്തുമെന്നും സുമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: