ലക്നൗ: ഒടുവില്‍ മുലായം സിംഗ് യാദവ് 23 വര്‍ഷത്തിനുശേഷം പശ്ചാത്തപിക്കുന്നു. അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ നടത്തിയ വെടിവെപ്പ് തന്റെ താത്പര്യപ്രകാരമായിരുന്നില്ല എന്നാണ് മുലായം ഇപ്പോള്‍ പറയുന്നത്. കര്‍സേവകര്‍ക്കെതിരെ വെടിവെപ്പ് നടത്താന്‍ സമ്മര്‍ദ്ദം മൂലം താന്‍ ഉത്തരവിടുകയായിരുന്നു. വളരെയധികം വേദനയോടെയാണ് ആ ഉത്തരവ് നല്‍കിയത്.കര്‍സേവകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പിലും പട്ടാള നടപടിയിലും തനിക്ക് ദുഖമുണ്ടെന്നും മുലായം വെളിപ്പെടുത്തി.
ഒരു ഹിന്ദി~വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തിലാണ് മുലായത്തിന്റെ ഖേദപ്രകടനം.1990 ഒക്ടോബര്‍ 30 നാണ് അയോധ്യയില്‍ കര്‍സേവകര്‍ക്കുനേരെ വെടിവെപ്പുണ്ടായത്.മുലായം അന്ന് യുപി മുഖ്യമന്ത്രിയായിരുന്നു. അയോധ്യയില്‍ തടിച്ചു കൂടിയ 11 ലക്ഷത്തോളം കര്‍സേവകര്‍ക്കുനേരെ നടന്ന വെടിവെപ്പില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. മുലായം സിംഗിന്റെ ഖേദപ്രകടനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
ഹിന്ദു വിരുദ്ധ രാഷ്ട്രീയത്തിന്റെ പേരില്‍ മുല്ലാ മുലായം എന്ന് വിളിപ്പേരു വീണ മുലായംസിംഗ് ഇപ്പോള്‍ നിലപാട് മാറ്റുന്നതിനു പിന്നില്‍ യുപിയിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയാണെന്നാണ് സൂചന. അടുത്ത തെരഞ്ഞെടുപ്പില്‍ അയോധ്യ സജീവ അജണ്ടയാകുമെന്ന ബിജെപിയുടെ പ്രഖ്യാപനവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമിത് ഷായുടെ അയോധ്യ സന്ദര്‍ശനവും യുപിയില്‍ പുതിയ രാഷ്ട്രീയ ഉണര്‍വ് സൃഷ്ടിച്ചിട്ടുണ്ട്. ഇത് മുതലാക്കാനുള്ള ശ്രമമാണ് മുലായത്തിന്റെ ഖേദപ്രകടനമെന്നാണ് വിലയിരുത്തല്‍.
തന്റെ പരമ്പരാഗത വോട്ട് ബാങ്കായ മുസ്ലീം സമുദായത്തെ പിണക്കാതെ തന്നെ ഹിന്ദു വോട്ട് ബാങ്കില്‍ കണ്ണു വക്കുകയാണ് മുലായം സിംഗ് യാദവ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് താന്‍ മത്സരാര്‍ത്ഥിയല്ലെന്നും മുലായം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: