നിശ്ചിതമായ സ്ഥലകാലങ്ങള്ക്കകം തികച്ചും അനുകൂലങ്ങളായ ബന്ധങ്ങളോടും വേണ്ടുംവിധത്തിലുമുള്ള ഭോഗ്യവസ്തുക്കളുമൊത്ത് ഭോക്താവിന് ഇണങ്ങിച്ചേരാനുള്ള സാധ്യതകള്‍ വളരെ വിരളങ്ങളായിരിക്കുമെന്നത് തീര്‍ച്ചയായും ഏവര്‍ക്കും സുവിദിതമായ ഒരു പരമാര്‍ത്ഥം മാത്രമായിരിക്കും. അങ്ങനെ ഒരതുല്യ സന്ദര്‍ഭം ഉണ്ടാവുകയാണെങ്കില്‍തന്നെ വളരെ ചുരുങ്ങിയ ഒരു സമയത്തോളം മാത്രമേ അതിന് അതിന്റെ പൂര്ണത്ത്വത്തിന്റെ പരിമളം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ.
കാരണം, ആ പ്രത്യേക വസ്തുവിന് കേവലം ആകസ്മികമായി സിദ്ധിച്ച അതിന്റെ സന്തോഷദായകമായ സ്വഭാവവിശേഷത്തെ എന്നെന്നും നിലനിര്‍ത്തുവാനുള്ള ഒരു കെല്‍പ്പും ഇല്ലെന്നതാണ് സത്യം.
സദാ മാറിക്കൊണ്ടിരിക്കുന്ന ആ ഭോഗ്യവസ്തുക്കള്‍ എന്നും നിശ്ചിതസന്തുഷ്ടിയെ ദാനംചെയ്യുമെന്ന ധാരണയിന്മേല് ഭോക്താക്കളായ നാം അവയുടെ പിന്നാലെ ഓടി വ്യഥാ വിയര്‍ത്തൊലിക്കുന്നു. പക്ഷേ, കാലത്തിന്റെ ഇച്ഛ ഏത് മുഹൂര്‍ത്തത്തില്‍ സമ്പൂര്‍ണമായോ, അപ്പോള്‍ മാത്രമേ നാം മനസ്സിലാക്കുന്നുള്ളൂ, ഭോഗവസ്തുക്കളില്‍ നിന്ന് നാം പ്രതീക്ഷിച്ച സുഖത്തിന്റെ ഗുണവും പരിണാമവും സത്യത്തില്‍ അവയുടെ സ്വന്തമായിരുന്നില്ല എന്ന്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: