ചിലേടങ്ങളില്‍ റാട്ടു തിരിച്ചുകൊണ്ടിരിക്കുന്ന സാധാരണ നാടന്‍പെണ്‍കുട്ടി പറയുന്നു: “ദ്വൈതത്തെക്കുറിച്ച് എന്നോടു മിണ്ടരുത്; എന്റെ റാട്ടു പറയുന്നു, ‘സോളഹം സോളഹം’- അവനത്രേ ഞാന്‍, അവനത്രേ ഞാന്‍,” ഈ ആളുകളുടെ അടുക്കല്‍ച്ചെന്നു സംസാരിച്ചുനോക്കൂ; എന്നിട്ട്, അവരീവിധം സംസാരിക്കുകയും അതോടൊപ്പം ആ കല്ലിന്റെ മുമ്പില്‍ മുട്ടുകുത്തുകയും ചെയ്യുന്നതെന്തുകൊണ്ടാണെന്നു ചോദിക്കൂ. അവര്‍ പറയും, നിങ്ങള്‍ക്കു മതമെന്നാല്‍ പള്ളിനിയമമാണ്. അവര്‍ക്കു സാക്ഷാത്കാരവും. അവരിലൊരാള്‍ പറയും, ‘ഇതെല്ലാം മറഞ്ഞുപോകുമ്പോള്‍, ഞാന്‍ സത്യത്തെ കാണുമ്പോള്‍, മാത്രമേ ഞാനൊരു വേദാന്തിയാകൂ. അതുവരേക്കും ഞാനും അജ്ഞാനിയും തമ്മില്‍ വ്യത്യാസമൊന്നുമില്ല. അതുകൊണ്ട്, ഈ സ്വാനുഭവത്തിലെത്താന് ഞാനീ കല്ലുകളുപയോഗിക്കുന്നു. ക്ഷേത്രങ്ങളില്‍ പോകുന്നു, പലതും ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ എനിക്കു കാണണം, സാക്ഷാത്കരിക്കണം.’ ‘നാനാതരത്തിലുള്ള ശബ്ദങ്ങള്‍, ശാസ്ത്രമാര്ഗങ്ങള് വ്യാഖ്യാനിക്കുവാനുള്ള വിഭിന്നരീതികള്, ഇവയെല്ലാം, വിദ്വാന്മാരുടെ മുക്തിക്കുമാത്രം കൊള്ളാം, മുക്തിക്കല്ല’ സ്വാനുഭവമാണ് നമ്മെ ആ മുക്തിയിലെത്തിക്കുന്നത്.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: