അഹിംസ തുടങ്ങിയ പദങ്ങളൊക്കെ വളരെ ശ്രദ്ധയോടുകൂടി മാത്രമേ നാം സമീപിക്കാവൂ. ഒരു യതിയുടെ ഒരു സന്യാസിയുടെ അല്ലെങ്കിലൊരു നൈഷ്ഠിക ബ്രഹ്മചാരിയുടെ ജീവിതത്തില്‍ അഹിംസ എന്ന ശബ്ദത്തിന്റെ അര്‍ത്ഥവും ഒരു ഗൃഹസ്ഥന്റെ ജീവിതത്തില്‍ അഹിംസ എന്നുള്ള ശബ്ദത്തിന്റെ അര്‍ത്ഥവും വ്യത്യസ്തമാണ്. അവശ്യഹിംസ കൂടാതെ ആര്‍ക്കും ലോകത്ത് ജീവിക്കാന്‍ സാധ്യമല്ല. അഹിംസ പരമമാണ് പരമധര്‍മമാണ് എന്നുപറയുന്ന അതേസയമത്ത് തന്നെ അവശ്യ ഹിംസ കൂടാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയില്ല എന്നുള്ള യാഥാര്‍ത്ഥ്യമുണ്ട്. വ്യക്തിതലത്തില്‍ തന്നെ ഒരു രാഷ്ട്രത്തെ സംരക്ഷിക്കുക, ഒരു സമൂഹത്തെ സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങള്‍ വരുമ്പോള്‍ വീണ്ടും അവശ്യ ഹിംസ കടന്നുവരുന്നു. രാജാവിനെ സംബന്ധിച്ച് അഹിംസ എന്നുപറഞ്ഞിരുന്നാല്‍ രാജ്യം സംരക്ഷിക്കപ്പെടുകയില്ല. ദുഷ്ടന്മാരും ശിക്ഷിക്കപ്പെടേണ്ടവരുമായവരെ ശിക്ഷിക്കാന്‍ രാജാവ് തയ്യാറായിരിക്കണം. അതുകൊണ്ട് അഹിംസ പരമധര്മമാണെന്ന് പറഞ്ഞിരുന്നാല്‍ രാഷ്ട്ര വ്യവസ്ഥ ഉണ്ടാവില്ല. അതുകൊണ്ട് അഹിംസാ ശബ്ദത്തിന് വ്യക്തിക്കനുസരിച്ച് വ്യത്യാസമുണ്ട്, രാജ്യത്തിനനുസരിച്ച് വ്യത്യാസമുണ്ട്.
– സ്വാമി ചിദാനന്ദപുരി
സമ്പാദനം : അരുണ്‍ പ്രഭാകരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: