പഴയസങ്കല്പ്പമനുസരിച്ചുള്ള സുഖവും ഇന്നത്തെ സുഖവും വ്യത്യാസമുണ്ട്. നൂറിലധികം വയസ്സുവരെ അരോഗദൃഢഗാത്രരായി പ്രകൃതിക്ക് നന്മചെയ്തുജീവിക്കാന് കഴിയുന്നതായിരുന്നു അന്നത്തെ സുഖസങ്കല്പ്പം. ഇന്ന് അരമണിക്കൂറായാലും ഉപഭോഗങ്ങളില്‍ മുങ്ങിത്താണ് ജീവിക്കുന്നതാണ് സുഖം. ഇന്ന് അറുപത് വയസ്സിനപ്പുറം ആധുനിക ഭവനത്തിലെ ‘ജീവാത്മാവി’ന് ആയുസ്സില്ല. മരിക്കുന്നതോ മാരക രോഗങ്ങളുമായി. മനസ്സമാധാനം, ലൈംഗികതയിലും മയക്കുമരുന്നിലുമാണ്. ഇത് തീര്‍ത്തും നിര്‍ഭാഗ്യംതന്നെ. വാസ്തു തച്ചുശാസ്ത്രപരമായി വീടുവച്ചാല്‍ ഈ അനുഭവമല്ലെന്ന് കണ്ടല്ലോ. കാരണം കാന്തം ഇരുമ്പിനോട് ചേര്‍ന്നിരുന്നാല്‍ ഇരുമ്പും കാന്തമാകും എന്നപോലെ ജീവശരീരം ജഡമായ വീട്ടില്‍ വര്‍ത്തിച്ചാല്‍ വീടിനും ജീവശക്തിപകര്ന്നുകിട്ടും. അതിലും പഞ്ചപ്രാണനുകള്‍ ഉണ്ടാകും. ശരീരത്തിലെ ദ്വാരങ്ങള്‍ ശരിയായി ക്രമീകരിക്കപ്പെട്ടില്ലെങ്കിലോ അടഞ്ഞിരുന്നാലോ എത്ര അസ്വസ്ഥതകള്‍ വരും. വീടും ഒരു ശരീരമായിത്തീരുന്നു. അതിലെ വാതായനങ്ങള്‍ പഞ്ചേന്ദ്രിയ ദ്വാരങ്ങളായി ക്രമീകരിച്ചിരിക്കണം. അല്ലെങ്കില്‍ വീടിന്റെ പ്രാണന് അസ്വസ്ഥമാകും. ശരീരത്തിലെ അസ്വസ്ഥത മനസിനെ ബാധിക്കുന്നതുപോലെ വീടിന്റെ രോഗപീഡ അതില്‍ വസിക്കുന്ന മനുഷ്യരെയും ബാധിക്കും. അത് ആകെക്കൂടി ജീവിതം കലുഷമാക്കുകയും ചെയ്യും. ഇന്ന് വീടിന് പുറത്തിറങ്ങി ഏകാന്തതയില്‍ പോകുമ്പോഴാണ് ശാന്തിവരുന്നത്. ഒരു ക്ഷേത്രത്തിന്റെയോ നാലുകെട്ടിന്റെയോ പടിപ്പുരയുടെയോ സമീപത്ത് ചെന്നാലുള്ള ശാന്തി ഒന്നാലോചിക്കൂ. ആരോഗ്യവാനായ ഒരാളുടെ ശരീരത്തില്‍ പ്രാണസഞ്ചാരം തടസ്സമില്ലാത്തതായിരിക്കും. അത് തടസപ്പെട്ടാല്‍ രോഗം വരും. അങ്ങനെ വിധിപ്രകാരമല്ലാതെ വീടുവച്ചാല്‍ ആദ്യം രോഗിയായും പിന്നെ അല്‍പ്പായുസ്സായും മാറും. പിന്നെ അതിലെ മനുഷ്യരുടെ കാര്യം പറയണോ?
– ശ്രീമദ് ഹരിസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: