നടത്തം പഠിക്കുന്ന ശിശുവെ, വീഴുമ്പോള്‍ താങ്ങാനായി മാതാപിതാക്കന്മാര് അടുത്തുതന്നെയുണ്ടാവുന്നു, സൈക്കിളോടിക്കാന്‍ പഠിക്കുന്ന ബാലനെ, അവന്റെ അച്ഛനോ സഹോദരനോ ബാലന്‍സ് ശരിപ്പെടുത്തുന്നതുവരെ സഹായിക്കുന്നു. നീന്തല്‍ പഠിക്കുന്ന കുട്ടിയെ, വെള്ളത്തില്‍ താഴുമ്പോള്‍ മെല്ലെ കൈകൊണ്ട് താങ്ങിപ്പൊന്തിക്കാനായി അവന്റെ ഒപ്പംതന്നെ വല്ലവരും നീന്തുന്നു. അതുപോലെ ഈശ്വരപരമായ ജീവിതം നയിക്കാനുള്ള ശ്രമത്തില്‍ നിങ്ങളെ സഹായിക്കാന്‍ – അതേ, ഓരോ വീഴ്ചയുടെ അനന്തരഫലങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കാനും ഈശ്വരത്വത്തിലേക്കുള്ള നിങ്ങളടെ പുണ്യതീര്ത്ഥയാത്രയെ പ്രോത്സാഹിപ്പിക്കാനും – നിങ്ങളുടെ ഗുരുവും, അദ്ദേഹം അടുത്തോ ദൂരത്തോ എവിടെയാണെങ്കിലും, തയ്യാറുണ്ടാവും. താദൃശനായ ഒരു സജീവോപദേഷ്ടാവ് മാത്രമേ യഥാര്‍ത്ഥ സദ്ഗുരുവാകുകയുള്ളൂ.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: