യജ്ഞത്തില്‍ ദ്രവ്യങ്ങള്‍ ഹോമിക്കുമ്പോള്‍ ഓരോ ദേവതയുടെയും നാമം ചൊല്ലിയാണ് ഹോമിക്കുന്നത്. രുദ്രായ നമഃ, വരുണായ നമഃ, ഇന്ദ്രായ നമഃ, വായുവേ നമഃ തുടങ്ങിയവ.
അഗ്നിയില്‍ ഹോമിക്കുന്നു രുദ്രന് ആയിട്ട്, വരുണനായിട്ട്, ഇന്ദ്രന് വേണ്ടി, വായുവിന് വേണ്ടി എന്ന് അര്‍ത്ഥമാകുന്നു. മഹര്‍ഷിമാര്‍ ഈശ്വരനെ ഈ രൂപങ്ങളില്‍ സങ്കല്പ്പിച്ചു.
നിലം ഉഴുത് വിത്ത് വിതച്ചാല്‍ പിന്നെ നമുക്ക് മഴ വേണം, നല്ല വിളവെടുപ്പ് ലഭിക്കാന്‍. അതിനാല്‍ വരുണനോട് പ്രാര്‍ത്ഥിക്കുന്നു, വരുണന്റെ നാമം ചൊല്ലി പ്രാര്‍ത്ഥിക്കുന്നു.
നിങ്ങള്‍ കസ്തൂരി വരണമെന്ന് ആഗ്രഹിക്കുമ്പോള്‍ കുഡുംബറാവു എന്ന് വിളിച്ചാല്‍ എങ്ങനെ നിങ്ങള്‍ക്ക് ഫലം കിട്ടും? മഴയ്ക്ക് വരുണനെ വിളിച്ച് പ്രാര്‍ത്ഥിക്കണം, അഗ്നിയേയല്ല വിളിക്കേണ്ടത്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഉചിതമായ മന്ത്രങ്ങള്‍ വേണം ജപിക്കാന്‍, അവ ഹൃദയപൂര്‍വ്വം ജപിക്കുകയും വേണം. അഗ്നിയുടെ അനുഷ്ഠാനത്തിന് പുറകില്‍ ഒരു ചെറിയ രഹസ്യം ഉണ്ട്.
അത് വ്യക്തമാക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. എങ്ങനെയാണ് ദ്രവ്യങ്ങള്‍ ഒരു പ്രത്യേക ദേവതയെ ധ്യാനിച്ച് മന്ത്രം ജപിച്ച് അഗ്നിയില്‍ നിക്ഷേപിച്ചാല്‍ അത് ആ ദേവതയുടെ അടുക്കല്‍ത്തന്നെ എത്തുന്നതെന്ന്.
ഒരു ദേവതയെ ധ്യാനിച്ച് ദ്രവ്യങ്ങള്‍ അഗ്നിയില്‍ ഇടുമ്പോള്‍ ആ ദേവതയുടെ ശരിയായ പേരും മേല്‍വിലാസവും കൂടി പറയണം. അത് പോസ്റ്റ്ബോക്സ് പോലെയാണ്.
ഒരു എഴുത്ത് വേണ്ടപോലെ മേല്‍വിലാസം എഴുതി പ്രശാന്തിനിലയത്തിലെ തപാല്‍പ്പെട്ടിയില്‍ ഇട്ടാല്‍ അത് ജപ്പാനിലോ, റഷ്യയിലോ ഏത് വിദൂരസ്ഥലത്ത് വേണമെങ്കിലും ചെന്നെത്തും.
മേല്‍വിലാസം പ്രശാന്തിനിലയമാണെങ്കില് ആ കത്ത് പ്രശാന്തി നിലയത്തിലുള്ള വ്യക്തിക്ക് ലഭിക്കും. മേല്‍വിലാസം പൂര്‍ണവും ശരിയും ആയിരിക്കണം. അത്രയേ വേണ്ടൂ. തപാല്‍ സ്റ്റാമ്പും ശരിയായ വിലയുടേത് ആയിരിക്കണം.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: