പുരാതനമഹര്ഷിമാര് വെറും മൂഢന്മാരായിരുന്നില്ല. അവര്‍ രൂപപ്പെടുത്തിയ മന്ത്രങ്ങളും അനുഷ്ഠാനങ്ങളും അവിദഗ്ധമായ ഉത്സാഹത്തിമിര്‍പ്പില്‍ നിന്ന് ഉണ്ടായതല്ല. അവ അപാരജ്ഞാനത്തിന്റെയും യഥാര്‍ത്ഥ അനുഭവ ജ്ഞാനത്തിന്റെയും ഫലമായി ഉളവായതാണ്. ഈ സത്യത്തെക്കുറിച്ച് ബോധവാന്മാരല്ലാത്ത ആളുകള്‍ ദേവസ്തുതികളും മന്ത്രങ്ങളും അചിന്തിതമായി ഉരുവിടും. മറ്റുളളവര്‍ അര്‍ത്ഥത്തെക്കുറിച്ച് ചിന്തിക്കും.
അപ്രകാരം അര്‍ത്ഥത്തെക്കുറിച്ച് മനനം ചെയ്യുന്നവര്‍ക്ക് ഉന്നതിയുടെയും വിനീതപ്രാര്ത്ഥനയുടെയും വികാരങ്ങള്‍ അനുഭവിക്കാനാവും. അവര്‍ക്ക് പരമാനന്ദം ലഭ്യമാവുകയും ചെയ്യും. അര്‍ത്ഥമറിയാതെയുള്ള ഉരുവിടല് സ്വല്പം ഉപരിപ്ലവമായ സംതൃപ്തി തന്നേക്കാം. പക്ഷേ അര്‍ത്ഥം മനസ്സിലാക്കിയാലേ മന്ത്രം ഹൃദയത്തില്‍ നിന്ന് ഒഴുകി വരുകയുള്ളൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: