പോക്കറ്റിലെന്നപോലെ, നമ്മില്‍ സംഭൃതമായിട്ട് നമുക്ക് പലതുമുണ്ട്. നമ്മള് അവയെ മറന്നിരിക്കുന്നു, അവയെ ഓര്‍ക്കുന്നേ ഇല്ല; അവയോ, വളരെ ഉണ്ട്, അഴികുന്നു, തീര്‍ച്ചയായും അപകടകരങ്ങളായിത്തീരുന്നു. അവ പൊന്തിവരികയാണ്, മനുഷ്യവര്‍ഗത്തെ കൊല്ലുന്ന അബോധ ഹേതുക്കള്‍. അതുകൊണ്ട്, യഥാര്‍ത്ഥമായ മനോവിജ്ഞാനീയം അവയെ ബോധത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. മഹത്തായ യത്നം മനുഷ്യനെ തീര്‍ത്തും തന്റെതന്നെ നാഥനാക്കുവാന്വേണ്ടി അവനെ ഏതാണ്ട് പുനര്ജീവിപ്പിക്കുകയാണ്. നമ്മുടെ ശരീരത്തിലെ സ്വയം പ്രവര്ത്തകങ്ങളെന്ന് നാം പറയുന്ന കരള്‍ മുതലായ കരണങ്ങളെക്കൊണ്ടുപോലും നമ്മുടെ ശാസനകളെ അനുസരിപ്പിക്കാവുന്നതാണ്.
ഇതാണ് പഠിപ്പിന്റെ ഒന്നാംഭാഗം. അബോധത്തിന്റെ നിയന്ത്രണം. അടുത്തത് സബോധത്തെ കവിഞ്ഞുപോകയാണ്. അബോധപ്രവൃത്തി ബോധത്തിന്റെ അടിയിലായതുപോലെ ബോധത്തിന് മുകളിലായി വേറൊരു പ്രവൃത്തിയുണ്ട്. ഈ ബോധാതീതത്തെ പ്രാപിക്കുമ്പോള്‍ മനുഷ്യന് സ്വതന്ത്രനും മുക്തനുമാകുന്നു; മൃതി അമൃതമാകുന്നു, ദൗര്‍ബല്യം അനന്തശക്തിയായി ഭവിക്കുന്നു. കടുത്ത പാരതന്ത്ര്യം സ്വാതന്ത്ര്യമായി മാറുന്നു. അതാണ് നമ്മുടെ ലക്ഷ്യം. ബോധാതീതത്തിന്റെ അനന്തലോകം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: