ലക്നൗ: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍നിന്ന് കരസേനാ ഉദ്യോഗസ്ഥര്‍ ആറ് യുവാക്കളെ പുറത്തേക്ക് തള്ളിയിട്ടു. സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള കോച്ചില്‍ തെറ്റായി പ്രവേശിച്ചതിനാണ് ഇവരെ ട്രെയിനില്‍നിന്നും പുറത്തേക്ക് തള്ളിയിട്ടതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ലക്നൗവില്‍ നിന്നും 340കി.മീ അകലെ മൊറാദാബാദില്‍ അവധ് ആസാം എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. ഇംതിയാസ് അലി, ഗുദ്ദു, റോഫ്, പങ്കജ്, പട്വായ്, രവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഇംതിയാസ് അലിക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കേറ്റു.
ട്രെയിനിലെ തിരക്കുമൂലം സൈനികരുടെ കോച്ചാണെന്ന് അറിയാതെയാണ് പ്രവേശിച്ചതെന്ന് യുവാക്കള്‍ പോലീസിനോട് പറഞ്ഞു. വണ്ടി സ്റ്റേഷന് വിട്ടതിനുശേഷമാണ് കോച്ച് മാറിയോയെന്ന് അവര്‍ക്ക് മനസ്സിലായത്. അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കോളാമെന്നുള്ള അവരുടെ അപേക്ഷ സൈനികര്‍ നിരസിക്കുകയും ഓരോരുത്തരെയായി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും പുറത്തേക്ക് തള്ളുകയുമാണുണ്ടായതെന്ന് പരിക്കേറ്റ യുവാക്കള്‍ പറഞ്ഞു.
സൈനികര്‍ക്കെതിരെ ഇതുവരേയും കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുമെന്നതില് നടപടികളൊന്നും എടുക്കാന്‍ യുവാക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: