ചെന്നൈ: പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന ആഭ്യന്തര സുരക്ഷാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഇക്കാര്യം വ്യക്തമാക്കി ജയലളിത പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്തെഴുതി. മുഖ്യമന്ത്രിമാരോടു യോഗങ്ങളില്‍ പുലര്‍ത്തുന്ന നിഷേധാത്മക നയത്തില്‍ പ്രതിഷേധിച്ചാണിത്.
തങ്ങളുടെ നിലപാടുകള്‍ അവതരിപ്പിക്കാന്‍ വേണ്ടത്ര സമയം അനുവദിക്കാത്തതില്‍ കടുത്ത പ്രതിഷേധം ജയലളിത കത്തിലൂടെ അറിയിച്ചിട്ടുണ്ട്. തനിക്ക് പകരം സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഒരു മന്ത്രിയെ നിയോഗിച്ചതായും ജയലളിത കത്തില്‍ പറയുന്നു. ബുധനാഴ്ച്ചയാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.
തനിക്ക് സംസാരിക്കാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറില്‍ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിന്നും ജയലളിത ഇറങ്ങിപ്പോയിരുന്നു. ദേശീയ സാമ്പത്തിക സമിതിയുടെ യോഗത്തില്‍ നിന്നായിരുന്നു ജയലളിതയുടെ ഇറങ്ങിപ്പോക്ക്.
സംസാരിക്കാന്‍ അനുവദനീയമായ പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രസംഗം അവസാനിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്നായിരുന്നു ജയലളിതയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: