ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമര പെന്ഷന് വിതരണം ചെയ്യുന്നതില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ഇതുമൂലം സര്‍ക്കാരിന് വര്‍ഷം രണ്ടര ലക്ഷം രൂപ വരെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പല അക്കൗണ്ടുകള്‍ വ്യാജമാണെന്നും ഒരേ മേല്‍വിലാസത്തില്‍ തന്നെ രണ്ട് അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നതായും മരണ ശേഷവും പെന്ഷന് നല്‍കുന്നതായും ഓഡിറ്റില്‍ വ്യക്തമായി.
ക്രമക്കേടിന് ഉത്തരവാദി ബാങ്കുകളുടെ വീഴ്ചയാണെന്നാണ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ആകെ 42,624 പേര്‍ക്കാണു പെന്ഷന് വിതരണം ചെയ്യുന്നത്. ഇതില്‍ 6478 പേരുടെ മേല്‍വിലാസങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി. അഞ്ച് ബാങ്കുകളുടെ ഇടപാടുകളിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: