പൂനെ: ജയിലില്‍ തനിക്ക് കഠിനമായ ജോലി വേണമെന്ന് നടന് സഞ്ജയ് ദത്ത്. എന്നാല്‍ ദത്തിന്റെ ആവശ്യം യേര്‍വാഡ ജയില്‍ അധികൃതര്‍ തള്ളി. രാത്രിയില്‍ സുഖനിദ്ര കിട്ടുന്നതിനാണ് തനിക്ക് കഠിന ജോലിവേണമെന്ന് ദത്ത് ആവശ്യപ്പെട്ടത്.
എന്നാല്‍ തത്ക്കാലം ജോലിയൊന്നും ദത്ത് ചെയ്യേണ്ടെന്നാണ് ജയിലധികൃതരുടെ നിലപാട്. സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് മറ്റ് സഹതടുവകാര്ക്കൊപ്പം ജോലി ചെയ്യാന്‍ ദത്തിനെ അനുവദിക്കാത്തത്. ദത്തിന്റെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ ജോലി നല്കുന്ന കാര്യം തീരുമാനിക്കൂ എന്ന് യേര്‍വാഡ ജയില്‍ വാര്ഡന് യോഗേഷ് ദേശായി പറഞ്ഞു.
1993 മുംബൈ സ്ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സഞ്ജയ് ദത്തിനെ മെയ് 22 നാണ് യേര്‍വാഡ ജയിലിലേക്ക് മാറ്റിയത്. സുരക്ഷാ ഭീഷണിയുളളതിനാല്‍ താരത്തിനെ പ്രത്യേക സെല്ലിലാണ് താമസിപ്പിച്ചിരിപ്പിക്കുന്നത്. മറ്റുളള തടവുകാരുമായി ഇടപഴകുന്ന സാഹചര്യങ്ങള്‍ പൂര്‍മായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കാഴ്ച്ച ശക്തിയെ ബാധിക്കുമെന്നതിനാല്‍ ജയിലിലെ കസേര നിര്‍മ്മിക്കുന്ന ജോലി നല്‍കരുതെന്ന് നേരത്തെ ദത്ത് അപേക്ഷിച്ചിരുന്നു. 2007ല്‍ ഒരുമാസം തടവില്‍ കഴിഞ്ഞപ്പോള്‍ ദത്ത് മൂന്ന് കസേരകള്‍ നിര്‍മ്മിച്ചിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദത്തിന് ടേബിള്‍ ഫാനും മെത്തയും മരുന്നുകളും ഒരു മാസത്തേക്ക് ജയിലില്‍ ഒരുക്കി കൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: