കെ.വി. വിജയന്
കറുകച്ചാല്‍: ചങ്ങനാശ്ശേരി താലൂക്കിന്റെ കിഴക്കന്‍ മേഖലയും ഏറെ വികസന സാദ്ധ്യതയുള്ളതുമാണ്. കറുകച്ചാല്‍ ഒട്ടേറെ വികസനസാദ്ധ്യതയുള്ള ഈ പ്രദേശത്തിന് പറയാന്‍ പരാധീനതകള്‍ മാത്രം. നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഈ പ്രദേശത്തു സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും കറുകച്ചാലില്‍ കെഎസ്ആര്‍ടിസിയുടെ ഒരു ഓപ്പറേറ്റീവ് സെന്റര്‍ ഇല്ല. റോഡു വികസനത്തിന് മാര്‍ഗ്ഗതടസ്സമായി വഴിയോരകച്ചവടക്കാരുടെ കടന്നു കയറ്റവും ശുദ്ധജലക്ഷാമവും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ അപര്യാപ്തതയും കറുകച്ചാലിന്റെ വികസനത്തിന് തടസ്സമാകുന്നു.
കറുകച്ചാല്‍ താലൂക്കാക്കണമെന്ന ആവശ്യം നിരവധി തവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്പ്പെടുത്തിട്ടുള്ളതാണ്. പുതിയ നിരവധി താലൂക്കുകള്‍ അനുവദിച്ചപ്പോഴും നിരവധി മന്ത്രിമാര്‍ ഉള്ള കോട്ടയം ജില്ലയുടെ ഭാഗമായ കറുകച്ചാലിനെ ഒഴിവാക്കുകയായിരുന്നു. സര്‍ക്കാര്‍ ആഫീസുകള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തു കെട്ടിടത്തില്‍ നിരവധി ആഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പാര്‍ക്കിംഗ് സൗകര്യമില്ലാത്തതുമൂലം ആഫീസിലെത്തുന്നവര്ക്ക് ഏറെ ബുദ്ധിമുട്ടുണ്ട്. പഞ്ചായത്ത് ആഫീസിലേക്കുള്ള വഴി പലപ്പോഴും വൈദ്യുതി വകുപ്പിന്റെ സാധനങ്ങള്‍ നിരത്തി കയ്യേറിയ രീതിയാണ്.
കറുകച്ചാലിലേയും സമീപപ്രദേശത്തേയും മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ല. ഇതുമൂലം ടൗണിനെ കച്ചവടസ്ഥാനപങ്ങളിലെയും ഹോട്ടലുകളിലെയും മാലിന്യം തള്ളുന്നത് ഓടകളിലേക്കാണ്. ഓടകള്‍ മാലിന്യം നിറഞ്ഞ് പലപ്പോഴും റോഡിലേക്ക് നിരന്നൊഴുകുന്നു. കറുകച്ചാലില്‍ ഉന്നതപഠനത്തിനായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇല്ല. ഉന്നതപഠനത്തിനായി കോട്ടയത്തേയോ ചങ്ങനാശ്ശേരിയേയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതുമൂലം വിദ്യാഭ്യാസപരമായി കറുകച്ചാലിന് മുന്നേറാന്‍ കഴിയാത്ത അവസ്ഥയാണ്.
കറുകച്ചാല്‍ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ സ്ഥാപിച്ചിട്ടുള്ള കിണറും, പമ്പും, വാട്ടര്‍ ടാങ്കും, നോക്കുകുത്തിയാക്കുന്നു. മണിമലയാറ്റിലെ മലിനജലത്തില്‍ ക്ലോറിന്‍ വാരിയിട്ട് ജനത്തിനു നല്കുന്നു. ഒരു വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. കറുകച്ചാല്‍ നിവാസികള്‍ വെളിച്ചത്തിനായി കാത്തിരിക്കുന്നു. ടൗണില്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി ലഭിക്കുന്നത് ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ഇതുമൂലം വ്യാപാരികള്‍ വന്‍പ്രതിസന്ധിയിലാണ്. രാത്രികാലങ്ങളില്‍ വെളിച്ചത്തിനായുള്ള കാത്തിരിപ്പ് ഒരു പഴങ്കഥയാകുന്നു. സബ് സ്റ്റേഷന് വന്നാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു അധികൃതരുടെ മറുപടി. സബ് സ്റ്റേഷന് വന്നിട്ടും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി എന്ന നിലയിലാണ്.
വഴിയോര കച്ചവടക്കാരും സ്വകാര്യവ്യക്തികളും അധികൃതരുടെ മൗനസമ്മതത്തോടെ ടൗണിലെ റോഡുകള്‍ കയ്യേറിയതു മൂലം റോഡു വികസനം വഴിമുട്ടി നില്ക്കുന്നു. ഇതും കറുകച്ചാലിന്റെ വികസനത്തെ ബാധിക്കുന്നു. കറുകച്ചാല്‍ ടൗണിന്റെ ഭൂരിഭാഗവും പണ്ട് ചാല് ആയിരുന്നെന്നും ഈ ചാലിനു ചുറ്റും കറുകപ്പുല്ല് വളര്‍ന്നു നിന്നിരുന്നെന്നും അങ്ങനെ ഈ പ്രദേശത്തിന് കറുകച്ചാല്‍ എന്ന സ്ഥലനാമം ഉണ്ടായി എന്നും പഴമക്കാര്‍ പറയുന്നു. വികസനം, വികസനം എന്ന മുദ്രാവാക്യം വിളിച്ചാല്‍ വികസനമാകില്ല കുറഞ്ഞത് അന്പതുവര്ഷത്തെ മുമ്പില്‍ കണ്ട് ജനങ്ങളുടെ നാനാവിധമായ പുരോഗതിയേ മുന്നില്‍ കണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയണം അതിന് ഇച്ഛാശക്തിയുള്ള ജനപ്രതിനിധികള്‍ ഉണ്ടാകണം എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: