കുറവിലങ്ങാട്: ഉഴവൂര്‍ ടൗണ്‍ സൗന്ദര്യവത്ക്കരണത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ നാട്ടുകാര്‍ കണ്ടുപിടിച്ചു. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് 32 ലക്ഷം രൂപയാണ് അനുവദിച്ചരിക്കുന്നത്. പുതിയതായി ഓടകള്‍ നിര്‍മ്മിച്ച് അതിനുമുകളില്‍ ടൈല്‍സ് വിരിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. ഓടയുടെ മുകളില്‍ സ്ഥാപിക്കുവാന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സ്ലാബുകളിലെ കമ്പി മതിയായ രീതിയിലുള്ളതല്ല. ചിലത് മുറി കമ്പികള്‍ കെട്ടി ബന്ധിപ്പിച്ചും, ചിലതില്‍ ആവശ്യത്തിന് കമ്പിപോലുമില്ലാതെയും, നിശ്ചിത അകലം പാലിക്കാതെയുമാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. നിര്‍മ്മാണ തൊഴിലാളികളുടെ കോണ്‍ക്രീറ്റ് ജോലികളില്‍ സംശയം തോന്നിയ നാട്ടുകാരും െ്രെഡവര്‍മാരും നടത്തിയ പരിശോധനയിലാണ് അപാകതകള്‍ കണ്ടത്. പരാതിപ്പെടാന്‍ പോലും പൊതുമരാമത്തിന്റെ ഒരു ഉദ്യോഗസ്ഥന്‍പോലും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തില്ലായിരുന്നു. ഈ സ്ലാബുകളുടെ മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ കയറിയാല്‍ ഇവ തകരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സൗന്ദര്യവത്ക്കരണത്തിന്റെ മറവില്‍ പൊതുമരാമത്ത് റോഡ് വിഭാഗം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ നിര്‍മ്മാണം നടത്താത്ത കരാറുകാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ജനകീയവേദി കണ്‍വീനര്‍ എബ്രാഹം സിറിയക് വെട്ടിമറ്റത്തില്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: