വാഴൂര്‍: യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍കൂടി അറസ്റ്റില്‍. മുണ്ടക്കയം പനയ്ക്കല്ച്ചിറ കൊല്ലംപറമ്പില്‍ കൃഷ്ണന്‍കുട്ടിയുടെ മകന് പ്രദീപ് (26), വാഴൂര്‍ നെടുമാവ് പാണാംപിടം കുഞ്ഞുമോന്റെ മകന് സുബിന് (20) 17 വയസുകാരനായ സഹോദരന് എന്നിവരെയാണ് അന്വേഷണം സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
പുളിയ്ക്കല്‍ കവല പൂവത്തുംകുഴിയില്‍ മധുവിന്റെ മകന് മിഥന്‍ (20) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതി സെന്റ് മേരീസ് കോള്‍ഡ് സ്റ്റോറേജ് ഉടമ പുള്ളിയില്‍ മാത്യു വര്ഗ്ഗീസി് (52)നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മാത്യു വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള കോള്‍ഡ് സ്റ്റോറേജിലെത്തി തിങ്കളാഴ്ച രാത്രി അയാളുടെ ഭാര്യയുമായി പണം കടം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാത്യു വര്‍ഗ്ഗീസ് കടയിലുണ്ടായിരുന്നില്ല. മിഥുന് പ്രകോപിതനായതിനെ തുടര്‍ന്ന് മാത്യു വര്‍ഗീസിനെ ഭാര്യ കടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവരുമായി വാക്കുതര്‍ക്കം ഉണ്ടായതിന്ശേഷം നടന്നുപോയ മിഥുനെ പിന്നാലെ എത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.
ഇതിനിടെ പ്രദീപിന്റെ കൈവശമുണ്ടായിരുന്ന കത്തിക്കൊണ്ട് മിഥുന്റെ കാലിന് കുത്തേല്‍ക്കുകയായിരുന്നു. ഇവിടെനിന്നും എഴുന്നേറ്റ് ഓടിയ മിഥുനെ പിന്നീട് രക്തം വാര്‍ന്ന നിലയില്‍ റോഡ് അരികില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ 17 കാരനെ തിരുവഞ്ചൂര്‍ ജുവൈനല്‍ കോടതിയിലും മറ്റുപ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയിലും ഹാജരാക്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാനം കാട്ടുകാട് ശ്മശാനത്തില്‍ മിഥുന്റെ മൃതദേഹം സംസ്കാരിച്ചു. പുളിക്കല്‍ കവലയില്‍ വന്‍പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: