കോട്ടയം: പ്രലോഭിപ്പിച്ച് നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടത്തി മതവൈരം വളര്‍ത്തുന്നുവെന്നതിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളള തങ്കുപാസ്റ്റര്ക്കൊപ്പം മന്ത്രിമാര്‍ വേദി പങ്കിടുന്നതിനെതിരെ സ്വര്‍ഗ്ഗീയ വിരുന്നുകേന്ദ്രത്തിന്റെ സമ്മേളനസ്ഥലത്തേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തി. നിരവധി കേസുകളില്‍ പ്രതിയായ തങ്കുപാസ്റ്റര്ക്കൊപ്പം വേദി പങ്കിടുന്ന ആഭ്യന്ത്രമന്ത്രി, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ മതേതരത്വം തകര്‍ക്കുന്നതിന് പ്രേരണ നല്‍കുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. നൂറുകണക്കിന് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയ തങ്കുപാസ്റ്റര്ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. സേവനം മറയാക്കി നടത്തുന്ന തട്ടിപ്പുകള്‍ക്ക് മന്ത്രിമാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഹിന്ദു ഐക്യവേദി അഭിപ്രായപ്പെട്ടു. മാര്‍ച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഭീകരവാദികളെ സംരക്ഷിക്കുന്ന നയമാണ് ആഭ്യന്തര മന്ത്രിക്കെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എം.വി.ഉണ്ണികൃഷ്ണന് പറഞ്ഞു.
യുവ മോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി, ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ജനറല്‍ സെക്രട്ടറി പി.ജെ.ഹരിലാല്‍, ഹിന്ദു ഐക്യവേദി നേതാക്കളായ പൂഴിമേല്‍ രണരാജന്‍, സുമേഷ് കിളിരൂര്‍, ശ്രീകാന്ത് തിരുവഞ്ചൂര്‍, എം.എസ്. മനു, ഹരി മള്ളൂശേരില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: