നാമജപം മാത്രമല്ല, പ്രാര്‍ത്ഥന, മധുരമായ ഒരു വാക്ക് മറ്റുള്ളവരുടെ നേരെ പുഞ്ചിരിക്കുന്ന മുഖം, അവരോടുള്ള കാരുണ്യം, വിനയം ഇതൊക്കെ പ്രാര്‍ത്ഥനയില്‍പ്പെട്ടതാണ്. ഒരു കൈ മുറിഞ്ഞാല്‍ മറുകൈ തലോടാന്‍ ഓടിയെത്തുന്നതുപോലെ മറ്റുള്ളവരുടെ തെറ്റിനെ ക്ഷമിച്ച് കാരുണ്യം ചൊരിയുന്ന ഒരു മനസിനെയാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. മനസിനെ ഒന്നു വിശാലമാക്കിയാല്‍ എത്രയോപേര്‍ക്ക് ആശ്വാസം പകരാന്‍ നമുക്ക് കഴിയും. നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള ശാന്തിയും ആനന്ദവും അനുഭവിക്കാന്‍ ആ നിസ്വാര്‍ത്ഥത നമുക്ക് ശക്തി നല്‍കും. ‘ഈശ്വരാ അവിടുത്തെ ഹൃദയം മാത്രം എനിക്ക് തന്നാല്‍ മതി. അവിടുന്നു നിസ്വാര്‍ത്ഥമായി ലോകത്തെ സേവിക്കുന്നതുപോലെ എനിക്കും എല്ലാവരെയും സ്നേഹിക്കുവാനുള്ള മനസ് തരണേ’ ഇതായിരുന്നു അമ്മയുടെ ചെറുപ്പത്തിലേയുള്ള പ്രാര്‍ത്ഥന. അമ്മ മക്കളോട് പറയുന്നതും അതുതന്നെ.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: