സ്വന്തം ലേഖകന്‍
പാമ്പാടി: ഉദ്ഘാടനം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പാമ്പാടി താലൂക്ക് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ല. ആശുപത്രി വികസനത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റ ഉദ്ഘാടനം കഴിഞ്ഞ് 13 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വ്വഹിച്ചത്. ആരോഗ്യവകുപ്പ് മന്ത്രിയും സന്നിഹിതനായിരുന്നു. രോഗികളുടെ വര്‍ദ്ധനയ്ക്ക് ആനുപാതികമായി ജീവനക്കാര്‍ വര്‍ദ്ധിച്ചിട്ടില്ല എന്നതാണ് മുഖ്യമായി പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നത്. പാമ്പാടിയില്‍ ഡെങ്കിപ്പനി പടരുന്ന സമയത്തും ആശുപത്രിയില്‍ ജീവനക്കാരില്ലാത്തത് രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭിക്കുന്നതിന് തടസ്സമാകുന്നു.
ഓപ്പറേഷന് തിയേറ്ററുകളഉം ഐസി യൂണിറ്റും സജ്ജമാകേണ്ടിയപരിക്കുന്നു. 4 ഓപ്പറേഷന് തീയേറ്ററുകളും ഐസി യൂണിറ്റുമാണ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രവേശന കവാടത്തിലും അകത്തും സെക്യൂരിറ്റി ജീവനക്കാരുടെ സേവനമില്ലത്തത് സുരക്ഷിതത്വത്തെ ബാധിക്കുന്നു. അകത്തേയ്ക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് വ്യവസ്ഥയില്ല. എന്‍എച്ചില്‍ കൂടി അമിതവേഗത്തില്‍ വാഹനങ്ങള്‍ കടന്നുവരുന്നത് ഇവിടേയ്ക്കെത്തുന്നവര്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ആശുപത്രിയുടെ മുന്‍ഭാഗത്ത് ഗതാഗത നിയന്ത്രണം അടിയന്തിര ആവശ്യമാണ്. മുന്‍ഭാഗത്തും ആശുപത്രി കോബൗണ്ടിലും വെളിച്ചം ലഭിക്കുന്നതിനാവശ്യമായ ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതും ആവശ്യമായ അടിയന്തിര നടപടികളില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: