ന്യൂദല്‍ഹി: കാശ്മീരി വിഘടന നേതാവ് യാസിന് മാലിക്കിന് 48 മണിക്കൂര്‍ ഉപവാസ സമരത്തിനുള്ള അനുമതി ദല്‍ഹി പോലീസ് നിഷേധിച്ചു.
പാര്‍ലമെന്റ് അക്രമണ കേസില്‍ തൂക്കികൊന്ന പ്രതി അഫ്സല് ഗുരുവിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകിട്ടുന്നതുള്പ്പടെയുള്ള ആവശ്യവുമായാണ് യാസിന് മാലിക്ക് ഉപവാസത്തിനൊരുങ്ങിയത്.
വെള്ളിയാഴ്ച്ച ജന്തര്‍ മന്തറിലാണ് സമരം നടക്കാനിരുന്നത്. സമരം തടഞ്ഞതിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമെ മാലിക്കിന്റെ സമരത്തിന് അനുമതി നല്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളു
സൂചനകളുടെ അടിസ്ഥാനത്തില്‍ യാസിന് മാലിക്കും ദേശ വിരുദ്ധമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്സല് ഗുരുവിനെ തൂക്കി കൊന്നതിനെതിരെ ഇസ്ലാമബാദില്‍ നടത്തിയ സമരത്തില്‍ ലഷ്ക്കര്‍ ഇ തോയിബയുടെ സ്ഥാപകനും ഇന്ത്യ തിരയുന്ന ഭീകരനുമായ ഹഫീസ് സയ്യീദുമായി യാസിന് വേദി പങ്കിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: