ബാംഗ്ലൂര്‍: കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയില്‍ നടക്കുമ്പോള്‍ സമ്മതിദായകരുടെ മനസു കീഴടക്കാന്‍ പുതിയ വിദ്യകള്‍ തേടി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അണികളും പരക്കം പായുകയാണ്. ഇന്ത്യയുടെ മെട്രോ നഗരം ഉള്‍പ്പെടുന്ന സംസ്ഥാനമായതിനാല്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം കുറച്ചൊന്നുമല്ല ഇലക്ഷനിലെ വിജയ സാധ്യതയെ സ്വാധീനിക്കുന്നത്. നേതാക്കന്മാര് ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ സജീവമാകാനുള്ള തത്രപ്പാടിലാണ്.
ഇതിനായി ഫേസ് ബുക്ക്, റ്റിറ്റര്‍, ഗൂഗിള്‍ പ്ലസ് എന്നിവയില്‍ അംഗമാകുന്നതിനായി അക്കൗണ്ടുകള്‍ ആരംഭിച്ചുകഴിഞ്ഞു.
സ്ഥാനാര്‍ത്ഥികള്‍ക്ക് ലൈക്കിലൂടെയും, ഷെയറിങ്ങിലൂടെയും അഭിപ്രായങ്ങളും, പ്രസ്താവനകളും, ചിത്രങ്ങളും, കമന്റുകളുമായി ഇതിനോടകം തന്നെ സോഷ്യന്‍ മീഡിയ ചൂടേറിയ ചര്‍ച്ചാവേദികളായി കഴിഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാവായ നരേന്ദ്ര മോദിയുടെ കര്‍ണ്ണാടകത്തിലെ പ്രചാരണത്തോടെ ബി ജെ പി ക്യാമ്പ് കൂടുതല്‍ സജീവമായി. നിലവില്‍ സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ ബി ജെ പി തന്നെയാണ് ഏറെമുന്നില്‍. കോണ്‍ഗ്രസ്സും ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന കര്‍ണ്ണാടക ജനതാ പക്ഷ പാര്‍ട്ടിയും തുടങ്ങിയടുത്തു തന്നെയാണ്.
സോഷ്യല്‍ മീഡിയകളില്‍ ലക്ഷക്കണക്കിനു പേരാണ് സ്ഥാനാര്‍ത്ഥിയോടും പാര്‍ട്ടി നേതാക്കന്മാരോടും ആശയവിനിമയം നടത്തുന്നത്.
ബി ജെ പിയിലെ അരവിന്ദ് ലിംബവാലി പുതിയതായി തുടങ്ങിയ അക്കൗണ്ടിനു വന്‍ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. വളരെ ചുരുക്കം ദിവസങ്ങള്‍ കൊണ്ട് 5000 സുഹ്യത്തുകളെയാണ് അരവിന്ദ് ലിംബവാലിക്ക് ലഭിച്ചത്.
എല്ലാ രാഷ്രീയ നേതാക്കളും അവരവരുടെ സാമുഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ചിത്രങ്ങളും, പാര്‍ട്ടികളുടെ ചരിത്രം വിശദീകരിക്കുന്ന ലേഖനങ്ങളും, സമ്മേളനത്തിന്റെ വീഡിയോ ദ്യശ്യങ്ങളും പോസ്റ്റ്ചെയ്ത് ആഘോഷിക്കുന്ന രീതിയിലാണ് മിക്ക അക്കൗണ്ടുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: