ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയുടെ ബാഗില്‍ നിന്ന് ഒരുലക്ഷം രൂപ കണ്ടെടുത്തു. ഇലക്ഷന് കമ്മീഷന് നിയോഗിച്ച പ്രത്യേക സ്ക്വാഡിന്റെ പരിശോധനയില്‍ മായാവതി കടുത്ത അമര്‍ഷം പ്രകടപ്പിച്ചു.
ഹൂബ്ലിയിലെത്തിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുഷമാ സ്വരാജിന്റെ ബാഗും ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. നടപടിയെ സുഷമ സ്വാഗതം ചെയ്തു.
മായാവതിയുടെ ഹെലികോപ്ടര്‍ ബംഗളൂരുവിന് 500 കിലോമീറ്റര്‍ അകലെയുള്ള ജെവാര്‍ഗിയില്‍ ഇറങ്ങിയയുടനായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ബാഗേജ് തുറന്നു നോക്കിയപ്പോള്‍ പണം ലഭിച്ചു.
തുടര്‍ന്ന് മായാവതിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. തനിക്കൊപ്പംവന്ന രണ്ട് അനുയായികളുടേതാണ് പണമെന്ന മായാവതിയുടെ വിശദീകരണത്തെ തുടര്‍ന്ന് നോട്ടുകെട്ടുകള്‍ ഉദ്യോഗസ്ഥര്‍ തിരിച്ചുനല്‍കി.
പിന്നാലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ മായാവതി സ്റ്റേജില്‍ കയറിപ്പോള്‍ അവരുടെ കാറിലും അധികൃതര്‍ തെരച്ചില്‍ നടത്തി.
സോണിയ ഗാന്ധിയും സുഷമയും പ്രചാരണത്തിനു വന്നപ്പോള്‍ അവരെ പരിശോധിച്ചിരുന്നോ?. ഞാനൊരു ദളിത് വനിതയായതുകൊണ്ടല്ലെ നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്, ക്ഷുഭിതയായ മായാവതി പ്രതികരിച്ചു.
കാറില്‍ നടത്തിയ പരിശോധനയെ അവര്‍ പ്രസംഗത്തിനിടയില്‍ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഹുബ്ലിയില്വച്ച് തന്റെ ബാഗെജ് തുറന്നു നോക്കിയ ഉദ്യോഗസ്ഥരുടെ നടപടിയില്‍ യാതൊരു നീരസവും പ്രകടിപ്പിക്കാതെ സുഷമ സ്വരാജ് മാതൃകകാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: