പള്ളിക്കത്തോട്: ഭാരത്തിന്റെ സമഗ്രമായ വികനത്തിന് വിവേകാന്ദദര്ശനത്തിലൂന്നിയ വിദ്യഭ്യാസം ആവശ്യമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി പറഞ്ഞു. ഭാരതീയ വിദ്യാനികേതന്റെ ആഭിമുക്യത്തില്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാ മന്ദിരത്തില്‍ നടന്ന അദ്ധ്യാപക ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാര്‍ക്ക് 18വയസിനു മേലെയുള്ള വ്യക്തികളെയാണാവശ്യം. വിദ്യാനികേതന്‍ ലക്ഷ്യമാക്കുന്നത് 18 വയസിനു താഴെയുള്ളവരെയാണ്. സ്വാമി വിവേകാനന്ദന് ഇക്കാലഘട്ടത്തിനുള്ളില്‍ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരുന്നു. ആ പാത പിന്തുടരാനാണ് വിദ്യാനികേതന്‍ ഈ കര്‍മ്മ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ആദ്ധ്യാത്മികതയിലൂന്നിയ വിദ്യഭ്യാസ പരിഷ്കാരത്തിലൂടെ മാത്രമേ സാംസ്കാരിക പൈതൃകം നമുക്ക് വീണ്ടെടുത്ത് ഉജ്വല ശോഭയാക്കി കാത്തു സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. എം.ആര്.പത്മനാഭന് സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: