കോട്ടയം: ശാരീരിക വെല്ലുവിളികള്‍ നേരിടുവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കേണ്ടത് പൗരബോധമുള്ള ജനതയുടെ കടമയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. കെ രാമകൃഷ്ണന് പറഞ്ഞു. മഹാത്മാഗാന്ധി സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ ഡിസെബിലിറ്റീസ് സ്റ്റഡീസും ഡിസ്ട്രിക്ട് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന നിയമ സഹായ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗസ്വാധീനമില്ലാത്തവര്ക്ക് മറ്റുള്ളവരോടൊപ്പം അവസര സമത്വവും വിദ്യാഭ്യാസത്തിനും തൊഴിലിനും സാമൂഹ്യ സുരക്ഷയ്ക്കുമുള്ള അവകാശ സംരക്ഷണവും ഭരണഘടനയില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. വൈകല്യമുള്ളവരുടെ ഉമനത്തിനും പുനരധിവാസത്തിനും തൊഴിലധിഷ്ഠിത പരിശീലനവും വ്യക്തിത്വ വികസനത്തിന് ഉതകുന്ന സാഹചര്യങ്ങളും പ്രദാനം ചെയ്യേണ്ടതിന്റെ ആവശ്യകത നിയമത്തില്‍ എടുത്തു പറയുന്നു. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വൈകല്യങ്ങളെ മുളയില്‍ തന്നെ കണ്ടെത്തുവാനും പരിഹരിക്കുവാനുമുള്ള സംവിധാനം ഉറപ്പു വരുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ മേഖലയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താനാകും. ജസ്റ്റിസ് രാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
സര്‍വ്വകലാശാല അസംബഌഹാളില് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എ.വി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി പി. കെ ലക്ഷ്മണന്, പേഴ്സസ് വിത്ത് ഡിസെബിലിറ്റീസ് കമ്മീഷണര്‍ ഡോ. എന്‍. അഹമ്മദ് പിള്ള, പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, പ്രൊഫ. റസീന പത്മം, കോട്ടയം സബ് ജഡ്ജി ജോഷി ജോണ്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍, അഡ്വ. ജയ്മോന് തങ്കച്ചന്, സെബാസ്റ്റിയന് മാളിയേക്കല്‍, ബിനോയ് സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. വൈകല്യമേഖലയിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 250ല്‍ പരം അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: