താനെ: താനെയില്‍ മൂന്നുകുട്ടികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. സഹോദരങ്ങളായ രണ്ടുപേരടക്കം മൂന്നുകൂട്ടികള്‍ വീടിന് സമീപമുള്ള ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കളിക്കുമ്പോള്‍ ലോക്ക് വീണതിനെത്തുടര്‍ന്ന് കുട്ടികള്‍ ശ്വാസംമുട്ടിമരിക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. താനെയിലെ കാല്ത്തര് ഗ്രാമത്തിലാണ് സംഭവം. ദിലീപ് അമര്‍ മാജി (7), റൂബി മാജി (5), രാജ് വിനോദ്സിംഗ് സോണി (6) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ വീടിനുസമീപം കളിച്ചുകൊണ്ടിരിക്കെ അടുത്തുള്ള ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന പുതിയ കാറിനുള്ളില്‍ കയറി പുറത്തു വരാന്‍ കഴിയാതെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്ന് നാര്‍പോളി സ്റ്റേഷനിലെ അസി. ഇന്‍സ്പെക്ടര്‍ വിജയ് മാല്ഷി പറഞ്ഞു. കുട്ടികളുടെ വീടിനുസമീപസ്ഥലത്തുതന്നെയാണ് ഗോഡൗണ്‍ സ്ഥിതിചെയ്യുന്നത്. വില്‍പ്പനയ്ക്കായാണ് പുതിയ കാറുകള്‍ പുറത്തുള്ള മൈതാനത്ത് പാര്‍ക്ക് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളെ കാണാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടികള്‍ സ്റ്റോര്‍ ഹൗസില്‍ കേറിയതായി നിര്‍ദ്ദേശം കിട്ടിയതിനെത്തുടര്‍ന്നാണ് ഇവരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആകസ്മിക മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായി പോലീസ് പറഞ്ഞു. തുടരന്വേഷണം നടക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: