പൊന്‍കുന്നം: ജില്ലയില്‍ ആദ്യമായി നടന്ന നാരായണീയ ലക്ഷാര്‍ച്ചനക്ക് പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രം സാക്ഷ്യംവഹിച്ചു. ആയിരക്കണക്കിന് ഭക്തരാണ് നാരായണീയ ലക്ഷാര്‍ച്ചനയില്‍ പങ്കെടുക്കുവാനെത്തിയത്. പുതിയകാവിലമ്മയുടെ തിരുസന്നിധിയില്‍ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യം നിറയ്ക്കുന്നതായിരുന്നു ലക്ഷാര്‍ച്ചന. നാരായണീയ മന്ത്രമുഖരിതമായഅന്തരീക്ഷത്തില് വാഴൂര്‍ തീര്‍ത്ഥാപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ ഭദ്രദീപം തെളിയിച്ചു. സ്വാഗതസംഘം ചെയര്മാന് അഡ്വ.എം.എസ് മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എന്‍.ജയരാജ് എംഎല്‍എ, അഖില ഭാരതീയ നാരയണായ സമിതി പ്രസിഡന്റ് അഡ്വ.മാങ്കോട് രാമകൃഷ്ണന് സെക്രട്ടറി ആര്.ബാബു, ആര്.സുകുമാരന്‍ നായര്‍, പി.പി.ശശിധരന് നായര്‍ പി.എന്‍.സരസ്വതിയമ്മ എന്നിവര്‍ സംസാരിച്ചു. 1008 ശ്രീകൃഷ്ണവിഗ്രഹങ്ങളില് 1008 ഭക്തര്‍ അര്‍ച്ചന നടത്തി. ഒരു ലക്ഷം തവണ മന്ത്രം ഉരുവിട്ടാണ് ലക്ഷാര്‍ച്ചന പൂര്‍ത്തിയാക്കിയത്. വിശ്വഹിന്ദു പരിഷത്ത് ജോയിന്റെ സെക്രട്ടറി ഇടത്തല വിജയന്, ഗുരു വായൂര് മുന്‍ മേല്‍ശാന്തി എഴുക്കോട് കൃഷ്ണദാസന് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. അഖില ഭാരതീയ നാരയണീയ സമിതിയും കോട്ടയം ജില്ലാ സമിതിയും പൊന്‍കുന്നം പുതിയകാവ് ദേവസ്വവുമായിരുന്നു സംഘാടകര്‍ നാരായണീയ സമിതിയിലെ മുതിര്‍ന്ന പ്രവര്‍ത്തക ശാരദാമ്മ ഇരിക്കാട്ടിനെ എന്‍.ജയരാജ് എംഎല്‍എ ചടങ്ങില്‍ ആദരിച്ചു. കൂടുതല്‍ നാരയണമന്ത്രങ്ങള് എഴുതിയതിനുള്ള ഒന്നും രണ്ടും സമ്മാനങ്ങള്‍ മഞ്ജുളാദേവി, സുഷമകുമാരി എന്നിവര്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: