കോട്ടയം: വിദ്യാഭ്യാസ സ്ഥാപനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നൂറു കിലോവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പ്ലാന്റ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ 27ന് രാവിലെ 11ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതുതായി നിര്‍മ്മിച്ച ഏഴുനില ഡിവിഷന് ബ്ലോക്ക് -സിയുടെ ഉദ്ഘാടനവും നടക്കും. ഓട്ടോ മോട്ടീവ് ടെസ്റ്റിംഗ് സെന്റര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍മാത്യു അറയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി, ജയരാജ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടക്കാട്, വികാരി ജനറല്‍ ഡോ.മാത്യു പായിക്കാട്, കോളേജ് മാനേജര്‍ ഫാ.വര്‍ഗീസ് പിരിന്തിരിക്കല്, പ്രിന്‍സിപ്പല്‍ ഡോ.ജോസ് കണ്ണമ്പുഴ, പ്രൊഫ.വി.ഐ.ചെറിയാന്, പ്രൊഫ.കെ.വിജയന് എന്നിവര്‍ സംസാരിക്കും.
മുംബൈ ഐഐടിയുടെ ഏകലവ്യ ഓണ്‍ലൈന്‍ എജ്യൂക്കേഷന്ഡ പ്രോഗ്രാമില്‍ യൂണിവേഴ്സിറ്റികള്‍, എന്‍ഐടികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ 325 സെന്ററുകളില്‍ ഫൈവ്സ്റ്റാര്‍ ഡിസ്റ്റിംഗ്ഷന്‍ ലഭിച്ച ഏക സ്ഥാപനം അമല്‍ജ്യോതിയാണ്. നാസ്കോം, ദി ടെലഗ്രാഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്‍ക്കട്ടയില്‍ നടത്തപ്പെടുന്ന ഇന്നോവേഷന്‍ ഹബ്, തിരുവനന്തപുരം ടെക്നോപാര്‍ക്ക് സംഘടിപ്പിക്കുന്ന ടെക്ടോപ്പ് എന്നീ പ്രോജക്ട് മത്സരങ്ങളില്‍ 2006 മുതല്‍ മുടങ്ങാതെ ജേതാക്കളാണ് അമല്‍ജ്യോതി. ഏറ്റവും പുതിയ പ്രോജക്ടായ ഇ-ഡയഗ്നോസര്‍ ദേശീയ നിലവാരത്തിലുള്ള നാലു മത്സങ്ങളില്‍ ഇതിനകം സമ്മാനം നേടി. കേന്ദ്രഗവണ്മെന്റ് ശാസ്ത്രസാങ്കേതിക വിഭാഗത്തിന്റെ കീഴിലുള്ള ഇന്നോവേഷന്‍ ആന്റ് ഓന്റര്‍പ്രണര്‍ഷിപ്പ് സെന്റര്‍ ഉള്ള സംസ്ഥാനത്തെ ഏക കോളേജാണിത്. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഡോ.സെബാസ്റ്റ്യന്‍ നരിവേലി, പ്രൊഫ.കെ.ജെ.തോമസ്, പിആര്‍ഒ തോമസ് പോള്‍ കരിപ്പാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: