ചങ്ങനാശേരി: പെരുന്തുരുത്തി-മണര്‍കാട് ബൈപാസ് പ്ലാന്‍ അട്ടിമറിച്ചു പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ കല്ലിട്ടു. പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസിന്റെ അംഗീകരിച്ച പ്ലാനില്‍ മാറ്റം വരുത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂമാഫിയയ്ക്കു ലാഭം കൊയ്യാന്‍ ബൈപാസിന്റെ അലൈന്മെന്റ് അട്ടിമറിച്ച് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പെരുന്തുരുത്തിയില്‍ പുതിയ സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചതിനെതിരെ വെട്ടിയാട്ടുകുഴിയാടിയില് ജേക്കബ് ഫിലിപ്പ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ആന്റണി ഡൊമിനക്കിന്റെ ഉത്തരവ്.
ചീഫ് എഞ്ചിനീയര്‍ അംഗീകരിച്ച പ്ലാന്‍ അനുസരിച്ച് പെരുന്തുരുത്തിയില്‍ നിലവിലുള്ള റോഡിനോടുചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പേ കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ പ്ലാനിനു വിരുദ്ധമായി മറ്റു ചിലരെ സഹായിക്കാന്‍ തിരുവല്ല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തന്റെ വസ്തുവില്‍ക്കൂടി കഴിഞ്ഞമാസം സര്‍വ്വേ കല്ലൂകള്സ്ഥാപിച്ചതിനെതിരെ ചീഫ് എഞ്ചിനീയര്‍ക്കു പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെതുടര്‍ന്നാണ് ജേക്കബ് ഫിലിപ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബൈപാസിന്റെ പ്ലാനും ഹര്‍ജിയോടൊപ്പം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ചീഫ് എഞ്ചിനീയര്‍ നല്കിയ പരാതിയില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കാമെന്നും മാര്‍ച്ച് 26നുള്ള വിധിയില്‍ പറയുന്നു. അഡ്വ.പി.എം.ജോഷി വാദിഭാഗത്തിനുവേണ്ടി കോടതിയില്‍ ഹാജരായി.
എം.സി.റോഡിലെ കുരുക്കഴിക്കാന്‍ റോഡിനു സമാന്തരമായി ഏറ്റുമാനൂരില്‍ നിന്നും പെരുന്തുരുത്തിലേക്കാണ് ബൈപാസ് മണര്‍കാട്-എറ്റുമാനൂര്‍ റോഡിന്റെ സ്ഥളം ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി 72 കോടി രൂപയും മണര്‍കാട്-വാകത്താനം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 20കോടി രൂപയും ആണ് കോന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. മണര്‍കാട് മുതല്‍ പെരുന്തുരുത്തി വരെയുള്ള 27 കിലോമീറ്ററാണ് നവീകരിക്കുന്നത്.
ഭൂമാഫിയകളെ സഹായിക്കാന്‍ പെരുന്തുരുത്തി ബൈപാസിലും പടിഞ്ഞാറന്‍ ബൈപാസിലും അംഗീകൃത അലൈന്മെന്റിനു വിരുദ്ധമായി സര്‍വ്വേകല്ലുകള്‍ മാറ്റി സ്ഥാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് ചങ്ങനാശേരി ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ബേബിച്ചന് മുക്കാടന്‍, പായിപ്പാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലൂക്കോസ് മാമ്മന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എം.സി.റോഡില്‍ പാലാത്ര ചിറയില്‍ നിന്നും ആരംഭിച്ച് കുറ്റശേരി കടവ് പറാല്‍, വെട്ടിത്തുരുത്ത് വഴി എംസി റോഡില്‍ അവസാനിച്ച് പെരുമ്പുഴക്കടവ് വഴി എംസിറോഡില്‍ ളായിക്കാടിനു സമീപം എത്തിച്ചേരുന്നതാണ്. നിര്‍ദ്ദിഷ്ട പടിഞ്ഞാറന്‍ ബൈപാസ് ഇവിടെയും സര്‍വ്വേകല്ലുകള്‍ മാറ്റിയിട്ടതായി പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: