കുറവിലങ്ങാട് : നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണും, കല്ലുമായി പായുന്ന ടിപ്പര്‍ ലോറികള്‍ക്ക് എതിരെ പൊലീസും, മോട്ടോര്‍ വാഹനവകുപ്പും ശക്തമായ നിയമനടപടികള്‍ കൈക്കൊളളണമെന്നും കൂടാതെ ടിപ്പര്‍ലോറികളില്‍ ടണ്‍കണക്കിന് ഭാരം കേറ്റിക്കൊണ്ട് പോകുന്നതുമൂലം തകരുന്ന റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ചിലവ് പൊതുമരാമത്ത് അധികൃതര്‍ ടിപ്പര്‍, പാറമട ഉടമകളില്‍ നിന്ന് ഈടാക്കണമെന്ന് യുവമോര്‍ച്ച കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഉഴവൂര്‍ മേഖലകളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ കളളക്കേസില്പ്പെടുത്തുവാന് കേരളാ കോണ്‍ഗ്രസ്സ് എം., സി.പി.ഐ.എം രാഷ്ട്രീയ നേതൃത്വങ്ങള്‍ നടത്തുന്ന ഗൂഢശ്രമങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും പ്രദേശത്ത് രാത്രിയുടെ മറവില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യവിരുദ്ധ സ്ഘങ്ങള്ക്കെതിരെ കര്‍ശന നടപടി എടുക്കുവാന്‍ പൊലീസ തയ്യാറാകണമെന്ന് യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ആര്.വി രാഹുലും, സെക്രട്ടറി സുധിക്കുട്ടന് ഉഴവൂരും അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: