അമൃത്സര്‍: കോളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടുപോയ അമൂല്യമായ കോഹിനൂര്‍ രത്നം മടക്കിത്തരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. ത്രിദിന ഇന്ത്യാ സ ന്ദര്‍ശനത്തിന്റെ അവസാന നാളിലാണ് കാമറോണ്‍ ഇക്കാര്യം തറപ്പിച്ചു പറഞ്ഞത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയുള്ള ഈ നിലപാട് കാമറോണിന്റെ കൊളോണിയല്‍ അനുകൂലമുഖം വ്യക്തമാക്കുന്നതായി.
കോഹിനൂര്‍ രത്നം രാജകിരീടത്തില്‍ പതിപ്പിച്ചിരിക്കുകയാണ്. തിരിച്ചു നല്‍കലുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത് വിവേക പൂര്‍വമായ തീരുമാനമാവില്ല. ഇത്തരം സമീപനങ്ങള്‍ ശരിയല്ല- കാമറോണ്‍ പറഞ്ഞു. ക്ലാസിക്കല്‍ ഗ്രീക്ക് ശില്‍പ്പങ്ങളായ എല്‍ഗന്‍ മാര്‍ ബിള്സിനെപ്പറ്റിയും ഇതേ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതായും എന്നാല്‍ ഗ്രീസിന് അവ തിരിച്ചു നല്‍കിയില്ലെന്നും കാമറോണ്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് മ്യൂസിയമടക്കം ഇത്തരം നിലപാട് സ്വീകരിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളോട് ഒന്നേ പറയാനുള്ളൂ. വിവിധ രാജ്യങ്ങളിലെ സമാന സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തുകയും നമ്മുടെ കൈ വശം എന്തൊക്കെയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. മാത്രമല്ല അവ ലോകത്തെ വിവിധ ഭാഗങ്ങളി ജനങ്ങളുമായി ശരിയായ രീതിയില്‍ പങ്കുവയ്ക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക, കാമറോണ്‍ കൂട്ടിച്ചേര്‍ത്തു.
1850ല്‍ വിക്റ്റോറിയ രാജ്ഞിക്കു സമ്മാനിക്കുന്നതിനുവേണ്ടിയാണ് 105 കാരറ്റിന്റെ അമൂല്യ രത്നമായ കോഹിനൂറിനെ ബ്രിട്ടന് തട്ടിയെടുത്തത്. ലോകത്തെ ഏറ്റവും വലിയ രത്നങ്ങളിലൊന്നായ കോഹിനൂര്‍ ബ്രിട്ടീഷ് രാജകൊട്ടാരത്തില്‍, ഇപ്പോഴത്തെ രാജ്ഞി എലിസബത്തിന്റെ അമ്മയുടെ കിരീടത്തില്‍ പതിച്ച നിലയിലാണ്. ഇന്ത്യയുടെ അഭിമാനങ്ങളിലൊന്നായ കോഹിന്നൂര്‍ നമുക്കു മടക്കിത്തരണമെന്നു മഹാത്മാഗാന്ധിയുടെ ചെറുമകന് അടക്കമുള്ളവര്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: