അമൃത്സര്‍: ജാലിയന്‍ വാ ലാബാഗ് കൂട്ടക്കൊല ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാല ത്ത് നടന്ന ഏറ്റവും നാണം കെട്ട പ്രവൃത്തിയായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേ വിഡ് കാമറോണ്‍. ഇ ന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഇന്നും ഞെട്ടലോടെ മാത്രം ഓര്‍മ്മിക്കാന്‍ കഴിയുന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് ഒരു നൂറ്റാണ്ടാകാന്‍ തുടങ്ങുന്നതിനിടെയാണ് ബ്രി ട്ടീഷ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
അമൃത്സറിലെ ജാലിയന്‍ വാ ലാബാഗ് സ്മാരകം സ ന്ദര്‍ശിച്ച ശേഷമായിരുന്നു ഡേവിഡ് കാമറോണിന്റെ പ്രതികരണം.
കറുത്ത സ്യൂട്ട് ധരിച്ചെത്തിയ കാമറോണ്‍ ജാലിയന്‍ വാലാബാഗ് സ്മാരകത്തിന് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ആദരാഞ്ജലികളര്‍പ്പിച്ചു. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട സംഭവമാണിതെന്ന് സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തില്‍ കാമറോണ്‍ കുറിച്ചു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ രാക്ഷസീയമെന്നാണ് സംഭവത്തെ വിശേഷിപ്പിച്ചതെന്നും കാമറോണ്‍ ഓര്‍മ്മിപ്പിച്ചു.
ജാലിയന്‍വാലാബാഗില്‍ സംഭവിച്ചത് തങ്ങള്‍ ഒരിക്ക ലും മറക്കില്ലെന്നും ലോകമെമ്പാടുമുള്ള സമാധാനപരമാ യ പ്രതിഷേധങ്ങള്ക്കൊപ്പമാ ണ് ബ്രിട്ടന് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടന്റെ കോള നിവാഴ്ച യെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ഒരു ശ ക്തിയായിരുന്നെന്നും ദൗ ര്ബല്യമായിരുന്നില്ലെന്നുമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മറുപടി. ബ്രിട്ടനും ഇ ന്ത്യ യ്ക്കും സംസ്കാരവും ഭാ ഷ യും പങ്കുവെച്ച ഒരു ച രി ത്രമുണ്ടെന്നും അദ്ദേഹം കൂ ട്ടി ച്ചേര്‍ത്തു. അമൃത്സറിലെ സു വര്ണക്ഷേത്രവും കാ മറൂണ്‍ സന്ദര്‍ശിച്ചു. ഇ ന്ത്യയും ബ്രിട്ടനും തമ്മിലുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ചര്‍ച്ചക്കായാണ് കാമറോണ്‍ ഇന്ത്യയിലെത്തിയത്.
ദല്‍ഹിയില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗുമായും ചര്‍ച്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം അമൃത്സറിലെ സുവര്‍ണക്ഷേത്രവും ജാലിയന്‍ വാലാ ബാഗ് സ്മാരകവും സന്ദര്‍ശിച്ചത്.
1919 ല്‍ നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ നാനൂറ് പേര്‍മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ ആയിരത്തിലധികം പേരുടെ ജീവന് ബ്രിട്ടീഷുകാരുടെ തോക്കിന് മുനയാല്‍ പൊലിഞ്ഞിരുന്നു.
ജനറല്‍ ഡയറാണ് ജാലിയന്‍ വാലാബാഗില്‍ ഒത്തുകൂടിയ നിരായുധരായ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് നേരെ നിറയൊഴിക്കാന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: