കറുകച്ചാല്‍: മേഖലയില്‍ അനധികൃതമായ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ പ്രവര്‍ത്തനത്തെ ക്കുറിച്ച് ഒരു പരിശോധനയും ഇല്ല. കശാപ്പിനായി കൊണ്ടുവരുന്ന മാടുകളുടെ ഗുണനിലവാരം പരിശോധിക്കാതെ വില്പന നടത്തുന്നത് ഏറെ ആരോഗ്യപ്രശ്നം ഉണ്ടാക്കും. ആന്ത്രാക്സ് പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചിട്ടും യാതൊരുപരിശോധനയും കൂടാതെയാണ് മാടുകളെ ഇറച്ചിക്കടകളില്‍ എത്തിക്കുന്നതെന്നു പരാതിയുണ്ട്.
തദ്ദേശസ്വയംഭരണ വകുപ്പാണ് പരിശോധിക്കേണ്ടതെന്നു പറയുന്നുണ്ടെങ്കിലും അങ്ങനെ പ്രത്യേകമായ പരിശോധന നടത്താറില്ലെന്നാണ് പറയുന്നത്. തെങ്ങണയില്‍ ഗര്‍ഭിണിയായ പശുവിനെ കൊന്നത്. പുഴുവരിച്ചു നീരുവച്ച മാടിനെ കൊന്നതും ഈ അടുത്തകാലത്താണ്. പരിശോധന നടന്നിരുന്നെങ്കിലും ഇത്തരം മാടുകളെ കശാപ്പു ചെയ്യുകയില്ലായിരുന്നു. അറവുശാലകളില്‍ മാംസം പ്രദര്ശിപ്പിക്കരുതെന്നു പറയുന്നുണ്ടെങ്കിലും ഇതൊന്നും മിക്കവരും പാലിക്കാറില്ല. മാടുകളെ കൊല്ലുന്നരീതിയും പരിശോധിക്കാറില്ല. ആരോഗ്യത്തിനു ഹാനികരമായ രീതിയിലുള്ള മാംസവ്യാപാരശാല പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാളകള്ക്കെതിരെയും നടപടിയുണ്ടാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: