മാലം: വെള്ളൂര്‍ കരയില്‍ ചേന്നോത്തുപറമ്പില്‍ രാഘവന്റെ 411/16 സര്‍വ്വേ നമ്പരില്‍പ്പെട്ട പുരയിടത്തിലേക്കുള്ള വഴി സ്വകാര്യവ്യക്തി ബലം പ്രയോഗിച്ച് കയ്യേറി കൈത വച്ചും കല്ല് നിരത്തിയും സഞ്ചാരയോഗ്യമല്ലാതാക്കിയതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. ഭൂമിമാഫിയകളുമായി ബന്ധമുള്ളയാളുകളാണ് ഇതിന്റെ പിന്നില്‍ എന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു. വഴി കയ്യേറിയതിന് പിന്നില്‍ രാഘവന്റെ പുരയിടം സ്വന്തമാക്കാനുള്ള സ്വകാര്യവ്യക്തിയുടെ താല്പര്യമാണെന്നും ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി. ഹിന്ദുചേരമര്‍ വിഭാഗത്തില്‍പെട്ട രാഘവനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചും ക്രൂരമായി മര്‍ദ്ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും എടുക്കാത്തത് പട്ടികജാതി വിഭാഗത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി. രാഘവന്റെ പുരയിടത്തിലേക്കുള്ള വഴി കയ്യേറ്റത്തിനെതിരെയും മര്‍ദ്ദനത്തിനെതിരെയും നടപടി സ്വീകരിക്കാത്തപക്ഷം മറ്റ് സമുദായങ്ങളെ യോജിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന് ഉണ്ണികൃഷ്ണന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: