പാലക്കാട്: റെയില്‍വേ ഡിവിഷന്റെ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം ഉയര്‍ന്നതായി ഡിവിഷണല്‍ റെയില്വേമാനേജര് പിയൂഷ്അഗര്വാള് അറിയിച്ചു. 698 കോടിരൂപയാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം. യാത്രാവരുമാനം 356 കോടി രൂപയാണ്. യാത്രക്കാരുടെ എണ്ണത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായി.
ചരക്കിനത്തില് 303 കോടിരൂപയാണ് റെയില്‍വേക്കു ലഭിച്ചത്. 2012 നവംബറിലാണ് ഏറ്റവും കൂടുതല്‍ ചരക്കുകള്‍ കയറ്റിയത്. കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ മൂന്നു ലിഫ്റ്റുകള്‍ സ്ഥാപിക്കും. കൂടാതെ പ്ലാറ്റ്ഫോമുകള്‍ക്ക് മേല്‍ക്കൂരയും പണിയും. പാലക്കാട് ജംഗ്ഷനില്‍ പുതിയ നടപ്പാലം, കണ്ണൂര്‍, മംഗലാപുരം ജംഗ്ഷനുകളിലെ നവീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കഞ്ചിക്കോട് റെയില്‍വേ കൊച്ചുഫാക്ടറിക്കായി 94.85 ഏക്കര്‍ സ്ഥലം കൂടി അധികം വേണമെന്നു കാണിച്ച് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ ചുറ്റുമതില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡിആര്‍എം നല്കിയ റിപ്പബ്ലിക്ദിന സന്ദേശത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: