ന്യൂദല്‍ഹി: ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രണ്ട് പാക് നയതന്ത്രജ്ഞരെ ഇന്ത്യ വിലക്കി. പാകിസ്ഥാന് ഹൈക്കമ്മീഷന്റെ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള മന്‍സൂര്‍ മേമന്, വാണിജ്യമന്ത്രാലയ പ്രതിനിധി അന്‍വര്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച തുടങ്ങിയ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ അനുമതി നല്‍കാത്തത്.
സാഹിത്യോത്സവം തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പ് ഇരുവരും പങ്കെടുക്കാനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിദേശകാര്യമന്ത്രാലയം അനുകൂലമായ തീരുമാനമമെടുത്തില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരമാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചതെന്നാണ് കരുതുന്നത്.
വിദേശരാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ക്ക് ദല്‍ഹി വിട്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. വിദേശകാര്യ മന്ത്രാലയമാണ് ഇതിനായി അനുമതി നല്‍കേണ്ടതെങ്കിലും അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. അതിര്‍ത്തിയിലെ വെടിവയ്പ്പിനെത്തുടര്‍ന്ന് സൈനികര്‍ കൊല്ലപ്പെട്ടതില്‍ ഇരുരാജ്യങ്ങളും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ തങ്ങളുടെ നയതന്ത്രജ്ഞര്‍ക്ക് സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാത്ത ഇന്ത്യയുടെ നിലപാടിനോട് പാക്കിസ്ഥാന് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: