ഗുരുവായൂര്‍ : ഇന്ക്വിലാബിന്റെ ധ്വനികളില്ലാതെ ഹരിശ്രീ മന്ത്രങ്ങളുരുവിട്ട് സിഐടിയു സമരപന്തലില്‍ എട്ടോളം കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു. കിഴക്കേ നടയില്‍ ദിവസങ്ങളായി വിമുക്തഭടന്മാരുടെ സമരം നടക്കുന്ന പന്തലിലാണ് സിഐടിയു ചരിത്രം കുറിച്ചത്. വിവേകാനന്ദനെയും ശ്രീനാരായണഗുരുവിനെയും അംഗീകരിക്കുകയും അവരുടെ പേരില്‍ പാര്‍ട്ടി ക്യാമ്പുകള്‍ പോലും നടത്തിയിരുന്ന ഇടത് പ്രസ്ഥാനങ്ങള്‍ ഭാരത സംസ്കാരത്തിനെയും അതുവഴി ഹിന്ദു സംസ്കാരത്തെയും അംഗീകരിച്ചുകഴിഞ്ഞു എന്നതിനുള്ള തെളിവുകൂടിയായി വിജയദശമിദിവസം കാലത്ത് നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങ്.
നിലവിളക്ക് കത്തിച്ചുവെച്ച് പൂജാദ്രവ്യമൊക്കെ ഒരുക്കി, ജില്ലാപഞ്ചായത്തംഗമായ മഞ്ജു അരുണനും ഭര്‍ത്താവായ കെ.യു.അരുണന് മാസ്റ്ററും കൂടിയാണ് കുട്ടികളുടെ നാവില്‍ ഹരിശ്രീ എഴുതിച്ചത്. ഇതിന് സാക്ഷ്യം വഹിക്കാന്‍ സിഐടിയുവിന്റെ ഏരിയ നേതാക്കളടക്കം ഉണ്ടായിരുന്നു.
തുരുമ്പെടുത്ത വിപ്ലവഗാനങ്ങള്‍ക്കു പകരം രാമായണവും ഗീതാപാരായണവും പന്തലില്‍ നിന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഭക്തര്‍. 25ന് നടക്കുന്ന ചര്‍ച്ചയില്‍ വിജയം കാണാന്‍ ഗുരുവായൂരപ്പ സന്നിധിയില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥന നടത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: