തൃശൂര്‍ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നായ്ക്കളെ വെട്ടിപരിക്കേല്‍പ്പിക്കുന്ന സംഭവം ഗൗരവത്തോടെ കാണണമെന്നും വരുംനാളുകളില്‍ മനുഷ്യന്റെ തലതന്നെ വെട്ടിമാറ്റുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ.കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാനത്ത് മതഭീകരവാദം വളരുകയാണ്. നായ്ക്കളുടെ ശിരസ്സ് വെട്ടിമാറ്റുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന സംഭവം കാസര്‍കോഡ്, മലപ്പുറം ജില്ലകളില്‍ വ്യാപകമാണ്. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലും ഇത് പടര്‍ന്ന് പിടിച്ചിരിക്കുന്നു. പാക് അനുകൂല സംഘടനകള്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഗുരുതരമായ പ്രശ്നമായിരുന്നിട്ടും ഇത് ഗൗരവത്തോടെ കാണാതിരിക്കുന്നതിന് പിന്നില്‍ ലീഗിന്റെ സമ്മര്‍ദ്ദമുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. നായ്ക്കളെ വെട്ടുന്നത് സംബന്ധിച്ച് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് മുസ്ലീംലീഗ് ആഗ്രഹിക്കുന്നതാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ അന്വേഷണം നടക്കണ്ട എന്ന് മുസ്ലീം ലീഗിന് ആഗ്രഹമുണ്ട്. അതിനാലാണ് ഉമ്മന്‍ ചാണ്ടി അന്വേഷണത്തിന് തയ്യാറാകാത്തത്.ലീഗിന്റെ സമ്മര്‍ദ്ദമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും ഭീകരവിരുദ്ധ സ്ക്വാഡിനെ നിര്‍ജ്ജീവമായി വെച്ചിരിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
ഇതിനിടയില്‍ തൃശൂര്‍ ജില്ലയില്‍ വ്യാപകമായി കാണുന്ന നായ്ക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മലപ്പുറത്തുനിന്നുള്ള പ്രത്യേക സ്ക്വാഡ് തൃശൂരിലെത്തുമെന്ന് അറിയുന്നു. മലപ്പുറം ഡിവൈഎസ്പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂരിലെ വിവിധ സ്ഥലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയെന്നാണ് സൂചന. മലപ്പുറത്ത് പത്തിടങ്ങളില്‍ നായ്ക്കളെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്നാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചത്. എന്നാല്‍ അവിടെ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. മലപ്പുറത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമായാണ് പോലീസ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് തൃശൂര്‍ ജില്ലയില്‍ വ്യാപകമായി പടര്‍ന്നുപിടിച്ചതോടെയാണ് സ്ക്വാഡിനെ തൃശൂരിലേക്ക് അയക്കാന്‍ തീരുമാനിച്ചതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: