ഗുരുവായൂര്‍: അന്താരാഷ്ട്ര വിപണിയില്‍ ഒരുകോടിയിലേറെ വിലവരുന്ന ഹെറോയിന്‍ വിതരണത്തിനായി എത്തിച്ച രണ്ട് എന്‍ ഡി എഫ് തീവ്രവാദികളടക്കം അഞ്ചുപേരെ ഗുരുവായൂര്‍ പൊലീസ് പിടികൂടി.പാലക്കാട് സ്വദേശികളായ തിരുമിറ്റക്കോട് കുഴിക്കണ്ടത്തില്‍ വീട്ടില്‍ റഫീക്ക്(31),തൃത്താല വട്ടതാനി പുന്നാകത്ത് സെക്കീര്‍ (29),കോട്ടയം സ്വദേശി ഭരണങ്ങാനം തലപാലം ഏറത്തേല്‍ ജയപാലന്(37),എന്നിവരേയും ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ സ്വദേശികളായ എന്‍ ഡി എഫ്,എസ്ഡിപിഐ ക്രമിനലുകള്‍ ചൊവ്വല്ലൂര്‍പടി പോക്കാക്കില്ലെത്ത് ഷാനിഫ്(ഷാനു-26),ചൊവ്വല്ലൂര്‍ രായംമരക്കാര്‍ വീട്ടില്‍ ജംഷീര്‍(25) എന്നിവരെയാണ് ഗുരുവായൂര്‍ സിഐ കെ.ജി. സുരേഷും എസ്ഐ വി.സി. സൂരജും ചേര്‍ന്ന് പിടികൂടിയത്.ഇവരില്‍ നിന്നും 800 ഗ്രാം ഹെറോയിനും(ബ്രൗണ്‍ഷുഗര്‍)പിടിച്ചെടുത്തു.
ഗുരുവായൂര്‍ കേന്ദ്രീകരിച്ച് തീരമേഖലയിലും കോളേജുകളിലുമായി ബ്രൗണ്‍ഷുഗര്‍ ഉപയോഗം വ്യാപിക്കുകയാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഗുരുവായൂര്‍ പൊലീസിന്റെ ജാഗ്രതാപൂര്‍വ്വമുള്ള ഇടപെടലാണ് വമ്പന്‍ സംഘത്തിലെ പ്രധാനികളെ പിടികൂടുന്നതിലേക്കെത്തിയത്.ഗുരുവായൂരിലെ നാലാം കിട ലോഡ്ജുകളില്മുറിയെടുത്ത് ചെറുകിട കച്ചവടക്കാര്‍ക്കും ആവശ്യക്കാര്‍ക്കും എത്തിച്ചു നല്കുന്ന സംഘത്തില്‍പെട്ടവരാണ് പിടിയിലായവര്‍.ഇവരെ പറ്റി ആഴ്ച്ചകള്‍ക്ക് മുമ്പ് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷ്ണര്‍ ആര്.കെ. ജയരാജിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഏര്‍പെടുത്തിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
മണല്‍മാഫിയ ബന്ധമുള്ള ഇവരെ സംരക്ഷിക്കുന്നതിനായി മുസ്ലീം ലീഗിന്റെ നിയോജകമണ്ഡലം ഭാരവാഹിയടക്കം രംഗത്ത് വന്നത് ചര്ച്ചവിഷയമായിട്ടുണ്ട്.പിടിയിലായ റഫീക്കും സെക്കീറും കുറ്റിപ്പുറത്ത് കുഴല്പണമാഫിയയുമായും ബന്ധമുള്ളവരാണ് ബ്ലേഡ്മാഫിയ ബന്ധമുള്ള ഇവര്‍ക്കെതിരെ നിരവധികേസുകളുണ്ട്. ജയപാലന്റെപേരില് കോട്ടയം സ്റ്റേഷനില്‍ വഞ്ചനാകുറ്റത്തിനും കേസുണ്ട്.ഒരുഗ്രാം ഹെറോയിന്‍ അന്താരാഷ്ട്ര വിപണിയില്‍ ലക്ഷത്തിലധികം രൂപ വിലയുള്ളതായി അസിസ്റ്റന്റ് കമ്മീഷ്ണര്‍ പറഞ്ഞു.ഇവരുടെ അറസ്റ്റിന് പറ്റി പൊലിസ് പറയുന്നതിങ്ങനെ; രഹസ്യവിവരത്തെതുടര്‍ന്ന് ഏതാനും ദിവസങ്ങളിലായി നിരീക്ഷണത്തിലായിരുന്ന സംഘത്തിന് പാലക്കാട് സ്വദേശിയില്‍ നിന്നും ഒരു കിലോ ഹൊറോയിന്‍ ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. ഇത് വിവിധ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിനായി പാക്കതറ്റുകളാക്കി കൈമാറുന്നുണ്ടെന്ന് മനസിലാക്കി ഗുരുവായൂര്‍ ടൗണ്ഹിളിനു പിറകിലൂടെ നെന്മിനി ഭാഗത്തേക്കുപോകുന്ന റോഡില്‍ പോലിസ് നിലയുറപ്പിച്ച് കൈമാറ്റത്തിനായി എത്തിയ അഞ്ചുപേരേയും പിടികൂടുകയായിരുന്നു. എന്നാല്‍ ഒരു കിലോ മയക്കുമരുന്നില്‍ 800 ഗ്രാമാണ് പോലിസിന് കണ്ടെത്താനായത്. അഞ്ചുപാക്കറ്റുകളിലാക്കിയായിരുന്നു 800 ഗ്രാം മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.സംഘത്തിന് ഹെറോയിന്‍ കൈമാറിയ പാലക്കാട് സ്വദേശിയെക്കുറിച്ചും അന്വേഷണം തുടരുകയാണെന്നും പോലിസ് പറയുന്നു.
പിടിയിലായ പ്രതികള്‍ക്കെതിരെ മാരകമയക്കുമരുന്ന് കൈവശം വെക്കല്‍,വിതരണം ചെയ്യല്‍ കൊണ്ടുപോകല്‍, വില്പന നടത്തല്‍ എന്നിങ്ങനെ നാലുവകുപ്പിലായി കേസെടുത്തിട്ടുണ്ട്.ഇവരെ തൃശ്ശൂര്‍ സെഷന്‍സ്കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.പ്രതികളെ പിടികൂടിയ സംഘത്തില്‍ സിഐ കെ.ജി. സുരേഷ്, എസ് ഐ വി.സി. സൂരജ് എന്നിവര്‍ക്ക് പുറമെ എഎസ്ഐമാരായ ഗോപാലന്, സിപിഒമാരായ അനില്‍, പി. കൃഷ്ണകുമാര്‍, ഗിരി, പ്രേമരാജന്‍, സുരേഷ്കുമാര്‍, നാരായണന്, സമ്പന്നന് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: