ന്യുദല്‍ഹി: ഹിന്ദി ചാനലുകള്‍ക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദി ചാനലുകള്‍ പൂട്ടിക്കുമെന്ന് രാജ് താക്കറെ മുന്നറിയിപ്പ് നല്കി. മഹാരാഷ്ട്രയില്‍ താമസിക്കുന്ന ബിഹാറികളെ ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നു വിശേഷിപ്പിച്ച താക്കറെയുടെ നടപടി വിവാദമായിരുന്നു.
ബിഹാറികളെ അടിച്ചോടിക്കുമെന്ന താക്കറെയുടെ പ്രസ്താവനയെ തുടര്‍ന്ന് സര്‍ക്കാര്‍ കേസെടുത്തിരുന്നു. താക്കറെയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ് കക്ഷികള്‍ രംഗത്തെത്തിയിരുന്നു.
താക്കറെയുടെ കുടുംബം ബിഹാറില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയതാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് രാജ് താക്കറെയ്ക്ക് നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: